ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണം കാണാനില്ലെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സംഭവം ഗുരുതരമാണെന്നും നടപടിയെടുക്കുമെന്നും മന്ത്രി വി.എൻ വാസവൻ അറിയിച്ചു. സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാലയിലെ ഒൻപത് മുത്തുകളാണ് കാണാതായത്. സംഭവത്തെ തുടർന്ന് ദേവസ്വം ബോർഡ് ക്ഷേത്രസമിതിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മാത്രമല്ല, വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുമുണ്ട്. സ്വര്‍ണംകെട്ടിയ 81 രുദ്രാക്ഷമണികള്‍ ഉൾപ്പെട്ട മാല നഷ്ടപ്പെട്ടുവെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണ്ടെത്തല്‍. കഴിഞ്ഞ മാസമാണ് ഇവിടെ പുതിയ മേൽശാന്തി ചുമതലയേറ്റത്.
കോവിഡ് ടിപിആർ കുറഞ്ഞ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുവാനൊരുങ്ങി കർണാടക
മേൽശാന്തി ചുമതലയേറ്റപ്പോൾ നടത്തിയ പരിശോധനയില്‍ 72 രുദ്രാക്ഷം അടങ്ങിയ മറ്റൊരു മാലയാണ് കണ്ടെത്തിയത്. ഒരു മാസം പിന്നിട്ടിട്ടും മാല നഷ്ടപ്പെട്ട വിവരം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ അറിഞ്ഞിരുന്നില്ല. സംഭവത്തിൽ ഉദ്യോഗസ്ഥർക്കും വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. അതേസമയം, സംഭവത്തിൽ ദേവസ്വം ബോര്‍ഡും ഉപദേശക സമിതിയും ഒത്തുകളിക്കുകയാണെന്നും ആരോപണമുയർന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക