പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഹര്‍ജികളില്‍ ഇന്ന് സുപ്രീംകോടതി വാദം കേൾക്കും. കേസില്‍ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പക്ഷെ, കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തെ എതിർത്തുകൊണ്ട് ഹര്‍ജിക്കാര്‍ രംഗത്ത് വന്നു. തുടർന്ന് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കുവാൻ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. അതേസമയം, പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കാന്‍ കേന്ദ്രം വിദഗ്ധ സമിതി രൂപീകരിക്കുന്നതിന്റെ ആവശ്യകതയെ സുപ്രീംകോടതി ചോദ്യം ചെയ്തു.
നീന്തല്‍താരം സജന് പ്രകാശിന് ഇന്ന് സംസ്ഥാനത്ത് സ്വീകരണം
വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും സര്‍ക്കാര്‍ ഉയര്‍ത്തിയ വാദങ്ങള്‍ തന്നെയാണ് സത്യവാങ്മൂലത്തിലും ആവര്‍ത്തിച്ചിരിക്കുന്നത്. സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കവെയാണ് സര്‍ക്കാര്‍ രണ്ട് പേജുള്ള സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. പെഗാസസ് വിഷയത്തില്‍ ഇതുവരെ വന്നിട്ടുള്ള എല്ലാ വെളിപ്പെടുത്തലുകളും കേന്ദ്രസര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക