ന്യൂഡൽഹി: ഇന്നലെ കാബുളില്‍ നിന്ന് ഡല്‍ഹിയിലെത്തിയ 78 അഫ്ഗാനികളില് 16 പേര് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 16 പേര്‍ക്കും ലക്ഷണങ്ങള്‍ പ്രകടമല്ല.മുൻകരുതൽ എന്ന നിലയിൽ 78 പേരെയും ക്വാറന്റൈൻ ചെയ്തിട്ടുണ്ട്.
രോഗം ബാധിച്ചവരിൽ സിഖുകാരുടെ വിശുദ്ധ ഗ്രന്ഥങ്ങളുടെ പകർപ്പുകൾ കാബൂളിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുപോയ മൂന്ന് ഗ്രാന്റികളും ഉൾപ്പെടുന്നു .
ചൊവ്വാഴ്ച രാവിലെ ഡൽഹി വിമാനത്താവളത്തിൽ സിഖ് വിശുദ്ധ ഗ്രന്ഥത്തിന്റെ പകർപ്പുകൾ സ്വീകരിച്ച കേന്ദ്രമന്ത്രി ഹർദീപ് പുരി, ഒരു പകർപ്പ് തലയിൽ വഹിക്കുന്ന ഒരു വീഡിയോ ട്വീറ്റ് ചെയ്തിരുന്നു.
228 ഇന്ത്യൻ പൗരന്മാരുൾപ്പെടെ 626 പേരെ അഫ്ഗാനിസ്ഥാനിൽ നിന്ന് ഇതുവരെ ഒഴിപ്പിച്ചതായി മന്ത്രി ഹർദീപ് പുരി അറിയിച്ചു. അവരിൽ 77 പേർ അഫ്ഗാൻ സിഖുകാരാണെന്നും അദ്ദേഹം അറിയിച്ചു. ഒഴിപ്പിച്ച ഇന്ത്യൻ പൗരന്മാരുടെ എണ്ണത്തിൽ ഇന്ത്യൻ എംബസിയിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടുന്നില്ല, പുരി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക