പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ച മലയാളി സമൂഹത്തെ പ്രകീർത്തിച്ചാണ് ശ്രീ. ഇങ്ങനെ പ്രതികരിച്ചത്.
” മഹാരാഷ്ട്ര മലയാളി ” എന്ന ലേബലിൽ മഹാരാഷ്ട്രയിലെ വിവിധ തുറകളിലുള്ള മലയാളികളും സംഘടനാ, സമാജം പ്രവർത്തകരും ഒത്തുചേർന്ന് പ്രളയക്കെടുതിയുണ്ടായ ചിപ്ലുൺ, മഹാഡ്, പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലി എന്നിവിടങ്ങളിൽ അവശ്യസാധനങ്ങളടങ്ങിയ കിറ്റുകൾ എത്തിച്ചു. വാശി കേരള ഹൗസ് കേന്ദ്രീകരിച്ച് അവശ്യവസ്തുക്കൾ ശേഖരിച്ചാണ് പ്രളയബാധിത മേഖലകളിൽ എത്തിച്ചത്. അവിടെ, അതതു പ്രദേശങ്ങളിലെ സമാജം ഭാരവാഹികളുടെ സഹകരണത്തോടെയാണ് കിറ്റുകൾ വിതരണം ചെയ്തത്.
കൂട്ടായ്മയുടെ ഭാഗമായ സാമൂഹികപ്രവർത്തകർ ദുരിത ബാധിത പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ ക്രോഡീകരിച്ചത്. ഖേഡ് താലൂക്കിലെ പൊസ്റെ ഗ്രാമത്തിൽ ഉരുൾപൊട്ടൽ മൂലം 17 പേർ മരിച്ച പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംഘാംഗങ്ങൾ പങ്കെടുത്തു. ദുരിതബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി മേഖലകളിലെ മലയാളികള്ക്കുണ്ടായ നാശനഷ്ടങ്ങള് നേരിൽ കണ്ടറിഞ്ഞ നോർക്ക ഉദ്യോഗസ്ഥൻ ശ്യാംകുമാർ നടത്തിയ ഇടപെടലുകൾ ദുരിതബാധിതർക്ക് കൂടുതൽ സഹായം എത്തിക്കാൻ സഹായിച്ചതായി സന്നദ്ധ കൂട്ടായ്മയുടെ പ്രവർത്തകർ പറഞ്ഞു.
പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാരെ സഹായിക്കാനുള്ള പ്രവർത്തനം വിവിധ മേഖലകളിൽ നടക്കുകയാണ്. മഹാരാഷ്ട്ര സർക്കാരിന്റെ നഷ്ടപരിഹാര തുക ലഭിക്കുന്നതിനുള്ള പേപ്പർ ജോലികൾ ചെയ്യാനുള്ള സഹായവും ഇൻഷുറൻസ് മേഖലയിലെ സഹായത്തിനുവേണ്ടിയുള്ള പ്രവർത്തനവും മലയാളി സംഘടനകളിൽ നിന്നുള്ള മറ്റു സഹായങ്ങൾ എത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് പ്രവർത്തകർ അറിയിച്ചു.
മഹാരാഷ്ട്രയിലെ വിവിധ സംഘടനകൾ, സാമൂഹ്യ പ്രവർത്തകർ ഒന്നിച്ച് അണിനിരന്നു കൊണ്ട് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളിൽ, കോറോണയുടെ ആഘാതത്തിൽ ജോലിയും ശമ്പളവും നഷ്ടപ്പെട്ടവരും ചെറുകിട വ്യവസായികളുടെ നിലനിൽപ്പിനായുള്ള പോരാട്ടവും നമ്മുടെ കർമ്മഭൂമിയായ മഹാരാഷ്ട്രയിലെ മഹാഡ്, ചിപ്ളൂൺ, സാംഗ്ലി, കോലാപ്പൂർ മേഖലകളിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് സാന്ത്വനമായി മഹാരാഷ്ട്രയിലെ ഒന്നടങ്കം മലയാളികൾ ജാതി-മത-പ്രാദേശിക – സാമൂഹ്യ-സാംസ്ക്കാരിക സംഘടനകളും വ്യക്തികളും ഒന്നിച്ച് അണിനിരന്ന ഐക്യ ബോധത്തിന്റെ കാഴ്ചയാണ് നാം കാണുന്നത്.
വാശിയിലെ കേരളാ ഹൗസ് മഹാരാഷ്ട്ര മലയാളികളുടെ ഐക്യവേദിയാണ്, വികാരമാണ്. ആ വേദിയെ അതേ നിലയിൽ തന്നെ നിലനിർത്തേണ്ടത് ഓരോ മലയാളിയുടേയും പ്രാഥമിക കടമയാണ്. നമ്മൾക്ക് എന്തെങ്കിലും കഷ്ടതകൾ അനുഭവിക്കുമ്പോഴും മറ്റു പൊതു ആപത്തുകൾ വരുമ്പോഴും ഓടിയെത്താന്നും പരിഹാരം കാണാനും സഹായിക്കുവാനുള്ള പൊതു വേദിയായി കേരളാ ഹൗസിനെ നിലനിർത്തേണ്ടത് ഓരോ മലയാളികളുടേയും പ്രാഥമികമായ കടമയാണ്, ഉത്തരവാദിത്തമാണ്.
കഴിഞ്ഞ കാലങ്ങളിൽ നടത്തിയ ജനകീയ പ്രവർത്തനങ്ങളുടെ ചരിത്രവുമതാണ്. നേതാക്കളില്ലാത്ത എല്ലാ സംഘടനകളും വ്യക്തികളും ഒന്നിച്ചണിനിരന്ന് ” മഹാരാഷ്ട്ര മലയാളി ” എന്ന ഒറ്റ ലേബലിൽ നമ്മുടെ ഐക്യ ബലം വളർത്തിക്കൊണ്ട് ഒന്നിച്ചണിനിരന്നാണ് സഹായിക്കുന്നത്.
ഡോംബിവലി മലയാളി സമാജം, ഖേഡ് താലൂക്കിലെ 17 പേർ ഉരുൾപൊട്ടലിൽ മരണപ്പെട്ട പൊസ്റെ ഗ്രാമവും സപെർലി ഗ്രാമവും 500 കുടുംബങ്ങളെ ദത്തെടുക്കുവാനുമുള്ള പ്രവർത്തനത്തിലാണ്. ആവശ്യത്തിനു വേണ്ട തുണികൾ, അത്യാവശ്യ സാധനങ്ങൾ മുതലായവയും 500 കുടുംബങ്ങൾക്ക് വിതരണം ചെയ്തു കഴിഞ്ഞു. ദുരിതഭൂമിയിലെ സ്ക്കൂളുകൾ ഡോംബിവലി മലയാളി സമാജം ഏറ്റെടുത്ത് സ്കൂൾ പഠനോപകരണങ്ങൾ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വാശി നോർക്കാ ഓഫീസ് തുടങ്ങിയിട്ട് വർഷങ്ങളായിട്ടും ജനകീയ വിഷയങ്ങളിൽ ഇടപ്പെടാതെ കാഴ്ചക്കാരായി നിൽക്കുകയായിരുന്നു നോർക്കാ ഓഫീസ്.
എന്നാൽ ശ്രീ. ശ്യാംകുമാർ നോർക്കാ ഓഫീസറായി ചാർജെടുത്തതിനു ശേഷം നിരവധി ജനകീയ വിഷയങ്ങളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. അദ്ദേഹവും സഹപ്രവർത്തകരും പ്രളയ ദുരിതാശ്വാസ മേഖലകൾ സന്ദർശിക്കുകയും ചെയ്തതിന്റെ ഫലമായി പൊതു സമൂഹത്തിന്റെ സഹായം എത്തിക്കുവാനായി.
നോർക്കാ ഓഫീസ് ഈ വിഷയത്തിൽ എടുത്ത ഉത്തരവാദിത്ത ബോധത്തെ മഹാരാഷ്ട്ര മലയാളി സമൂഹം അഭിനന്ദിച്ചു. തുടർന്നും മലയാളികളുടെ പൊതു വിഷയത്തെ സഹായിക്കുവാൻ മുന്നിലുണ്ടാവുമെന്ന് ഉറപ്പുണ്ട്.
ഇതുവരെ പ്രളയാ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിച്ചിട്ടുള്ള സംഘടനകൾ
ആത്മ താനെ, AIMA മഹാരാഷ്ട്ര സംസ്ഥാനകമ്മറ്റി, ലോക് കല്യാൺ മലയാളി അസോസ്സിയേഷൻ കല്യാൺ, നാസിക് മലയാളി കൾച്ചറൽ അസോസ്സിയേഷൻ, ന്യൂ ബോംബേ കൾച്ചറൽ സെൻ്റർ കോപ്പർഖൈരാനെ, AlMA നാസിക്, സെൻ്റ് തോമസ് ചർച്ച് വാശി, NRK’s MH Help വാട്സപ്പ് ഗ്രൂപ്പ് , കൈരളി ചാരിറ്റബിൾ ഫൗണ്ടേഷൻ പൂനെ, മിഴി പൂനെ, സഹർ മലയാളി സമാജം, സാവർഡ മലയാളി സമാജം, റോഹ കേരളീയ സമാജം.
പ്രളയബാധിത പ്രദേശമായ മഹാഡ്, ചിപ്ളൂൺ, സാംഗ്ളി, കോലാപ്പൂർ മേഖലകളിൽ ഭക്ഷ്യധാന്യങ്ങൾ, വസ്ത്രങ്ങൾ, പായകൾ, പുതപ്പുകൾ തുടങ്ങിയവയും ചെറുകിട കച്ചവടക്കാർക്ക് സാമ്പത്തിക സഹായവും ഇതിനകം എത്തിച്ചിട്ടുണ്ട് .
ചിപ്ളൂൺ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപ്പെട്ട ഒരു വ്യക്തിത്വമാണ് സാവർഡയിലെ സാജൻ എബ്രാഹം, ദ്രുത കർമ്മ സേനകൾക്ക് എഞ്ചിൻ ഘടിപ്പിച്ച വള്ളം എത്തിക്കുകയും നൂറ് കണക്കിന് മനുഷ്യരെ മരണത്തിൽ നിന്ന് രക്ഷിക്കാൻ ഈ പ്രവർത്തനത്തിലൂടെ കഴിഞ്ഞു. വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിച്ച എല്ലാ ഗ്രാമങ്ങളിലും വെള്ളം നിറച്ച് ടാങ്കറുകൾ എത്തിക്കുകയും JCB, ടിപ്പർ മുതലായ വാഹനങ്ങൾ നൽകി ലോക്കൽ ഭരണാധികാരികളെ സഹായിക്കുവാൻ മുന്നിലുണ്ടായിരുന്നു
പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാരെ സഹായിക്കുവാനുള്ള പ്രവർത്തനം വിവിധ മേഖലകളിൽ നടക്കുകയാണ്.
മലയാളികളുടെ പൊതു വേദികൾ ഇനിയും ശക്തമായി ഇടപ്പെട്ട് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒരുമയുടെ ഐക്യബോധം എന്നും നിലനിൽക്കട്ടെ എന്ന് NRK’s MH Help (മഹാരാഷ്ട്ര മലയാളി) പ്രവർത്തകർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക