എരുമേലി:എരുമേലി കനകപ്പലത്ത് വീട്ടിൽനിന്ന് ഐഫോണും ചാർജറും മോഷ്ടിച്ചയാളെക്കുറിച്ചു വീട്ടുടമ പൊലീസിൽ വിവരമറിയിച്ചു
സിസിടിവി ദൃശ്യം സഹിതമാണു പരാതി നൽകിയത്. പ്രതി എരുമേലിയിലെ വാഹന സർവീസ് സ്റ്റേഷനിലെ തൊഴിലാളിയാണെന്നു മനസ്സിലാക്കിയ പൊലീസ് അവിടെയെത്തി. പ്രതിയുടെ ഫോട്ടോ പ്രതിയെത്തന്നെ കാണിച്ചിട്ട് ‘ഇയാൾ ഇവിടെയുണ്ടോ’ എന്നു ചോദിച്ചു. ‘ഇല്ലല്ലോ സാറേ’ ആൾ പണി നിർത്തിപ്പോയെന്നു കള്ളൻ മറുപടിയും നൽകി.
പ്രതിയുടെ പടവുമായി പിന്നീടു 2 തവണ കൂടി പൊലീസ് എത്തിയെങ്കിലും ഇയാൾ പതിവുപല്ലവി ആവർത്തിച്ചു. വിശദാന്വേഷണത്തിൽ ആളെ പിടികിട്ടിയ പൊലീസ് പൊക്കാനെത്തിയപ്പോൾ കള്ളൻ കടന്നുകളഞ്ഞു. തൊണ്ടിമുതൽ മാത്രം ലഭിച്ചു.
ചിത്രത്തിലെ അവ്യക്തത കള്ളനു താൽക്കാലിക രക്ഷയായെങ്കിലും സർവീസ് സ്റ്റേഷൻ ഉടമയെ വിളിച്ചു വീണ്ടുമന്വേഷിച്ചു. കള്ളൻ കപ്പലിൽത്തന്നെയെന്ന് ഉടമ വിവരം നൽകിയതോടെ Cപാഞ്ഞെത്തി
ആ ഒന്നൊന്നര വരവു കണ്ടതോടെ പന്തികേടു തോന്നിയ കള്ളൻ ഓടി മറഞ്ഞു. മോഷണം പോയ ഫോൺ കടയിൽ ഊരിവച്ച ഇയാളുടെ ഷർട്ടു പരിശോധിച്ചപ്പോൾ പൊലീസിനു കിട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക