മരണമടഞ്ഞെന്ന് വിശ്വസിക്കപ്പെട്ടയാളെ മൂന്ന് വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. 2018 ല്‍ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തി മൃതദേഹം വീട്ടില്‍ തന്നെ മറവു ചെയ്തു. അതിന് ശേഷം സ്വന്തം വ്യാജമരണം ഉണ്ടാക്കുകയും ചെയ്ത രാകേഷിനെയാണ് മൂന്ന് വര്‍ഷത്തിന് ശേഷം പിടികൂടിയത്. യുപി പോലീസില്‍ ജോലി ചെയ്യുന്ന ഒരു യുവതിയുമായുള്ള ബന്ധമാണ് ഭാര്യയേയും മക്കളേയും കൊല്ലാന്‍ കാരണമായത്.
വീടിനുള്ളില്‍ നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2018 ഫെബ്രുവരിയിലായിരുന്നു രാകേഷ് ഭാര്യയേയും മുന്നും 18 മാസവും പ്രായമുള്ള കുട്ടികളെയും കൊലപ്പെടുത്തിയത്. അതിന് ശേഷം വീടിനുള്ളില്‍ തന്നെ ഇവരെ കുഴിച്ചിട്ടു. കുഴി മൂടി സിമന്റ് തേച്ച് മിനുക്കുകയും ചെയ്തു. പിന്നീട് ഭാര്യയേയും കുട്ടികളേയും കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തു. ഒന്നും പറയാതെ ഭാര്യ കുട്ടികളുമായി എങ്ങോട്ടോ പോയെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.
കുടുംബത്തെ കാണാതായി മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മകളെയും കുട്ടികളെയും കാണാതായതില്‍ രാകേഷിനെ സംശയമുണ്ടെന്ന് പറഞ്ഞ് രാകേഷിന്റെ ഭാര്യാപിതാവ് പരാതി നല്‍കിയതോടെയാണ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയത്. സ്ത്രീധന പീഡനത്തിന്റെ ഭാഗമായി മകളെയും മക്കളെയും തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. പോലീസ് മാസങ്ങള്‍ അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായില്ല.
കാസ്ഗഞ്ചിലെ തന്നെപ്പോലെ തന്നെയിരിക്കുന്ന മറ്റൊരാളെ രാകേഷും കാമുകിയും ചേര്‍ന്ന് കൊലപ്പെടുത്തി. തലയും കൈകളും വെട്ടിയെടുത്ത ശേഷം കത്തിച്ചു. അതിന് ശേഷം തന്റെ വസ്ത്രങ്ങള്‍ മൃതദേഹത്തില്‍ ഇടുവിച്ചു. മരിച്ചത് രാകേഷാണെന്ന് തോന്നിക്കാന്‍ സ്വന്തം ഐഡി കാര്‍ഡും അതിനൊപ്പം വെച്ചു.എന്നാല്‍ കാസ്ഗഞ്ചില്‍ കൊലപാതകത്തിന് കേസെടുത്ത പോലീസ് തലയില്ലാത്ത മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന നടത്തി. ഒരു മാസം മുമ്ബാണ് മൃതദേഹം രാകേഷിന്റേത് അല്ലെന്ന് പോലീസിന് വിവരം കിട്ടിയത്. ഇതോടയാണ് അന്വേഷണം ശരിയായ വഴിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക