മുംബൈ: 28 ദിവസത്തെ ട്രോളിങ് നിരോധനത്തിനു ശേഷം ജീവിത പ്രാരാബ്ധവുമായി ബോട്ടില്‍ ആദ്യമായി കടലമ്മയുടെ മടിത്തട്ടിലേക്കു പോകുമ്ബോള്‍ ചന്ദ്രകാന്ത് സ്വപ്നത്തില്‍പോലും കരുതിയിരിക്കില്ല, കടലമ്മ കോടി രൂപ വിലമതിക്കുന്ന “സ്വര്‍ണ ഹൃദയമുള്ള മത്സ്യ”ത്തെ സമ്മാനിക്കുമെന്ന്.
മുംബൈയിലെ പാല്‍ഘാര്‍ ജില്ലയില്‍ നിന്നുള്ള ചന്ദ്രകാന്ത് താരെയുടെ ബോട്ടിലെ വലയില്‍ കുടുങ്ങിയത് 150 ഓളം ഗോള്‍ ഫിഷായിരുന്നു. ഗോള്‍ അത്ര രുചികരമായ മീനല്ല. പക്ഷേ ഇത് പലവിധ മരുന്നുകള്‍ നിര്‍മിക്കാന്‍ പ്രധാനപ്പെട്ടതാണ്. മറ്റു രാജ്യങ്ങളില്‍ ഇതിനു വമ്ബന്‍ വിപണിമൂല്യമുണ്ട്. മത്സ്യത്തിന്റെ ആന്തരികാവയവങ്ങള്‍ മരുന്നുല്പാദനത്തിനും വിലപിടിപ്പുള്ള വസ്തുക്കള്‍ ഉണ്ടാക്കാനും ഉപയോഗിക്കും. സ്വര്‍ണ ഹൃദയമുള്ള മത്സ്യം എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്.
വിലപിടിപ്പുള്ള മത്സ്യങ്ങളുടെ കൂട്ടത്തെ വലയില്‍ കണ്ടതും ബോട്ടിലുണ്ടായിരുന്ന തൊഴിലാളികള്‍ ആവേശഭരിതരായി. മൊബൈല്‍ ഫോണില്‍ ഫോട്ടോകള്‍ പകര്‍ത്തി. തിരികെ തീരത്തെത്തിയപ്പോള്‍ 1.33 കോടി രൂപയ്ക്കാണ് മത്സ്യം വിറ്റുപോയത്.
ചന്ദ്രകാന്ത് പറഞ്ഞത് ലേല നടപടികൾ ഇതുവരെ പൂര്‍ണമായിട്ടില്ല എന്നാണ് എന്നാൽ മകൻ സോമശേഖർ നേരെ തിരിച്ചും പറഞ്ഞു. മത്സ്യത്തിന്റെ വയറ്റിലെ ഒരു സഞ്ചിക് വിദേശത്തു വൻ ഡിമാൻഡ് ആണേന്നും ചന്ദ്രകാന്ത് പറഞ്ഞു.
ഇന്തോ-പസഫിക് സമുദ്രത്തില്‍ കാണപ്പെടുന്ന മത്സ്യം ഏറ്റവും വിലപിടിപ്പുള്ള സമുദ്ര മത്സ്യമായാണ് കണക്കാക്കുന്നത്.ഗോള്‍ ഫിഷിന്റെ ശാസ്ത്രീയനാമം പ്ര?ട്ടോനിബിയ ഡിയകാന്തൂസ് എന്നാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക