തിരുവനന്തപുരം: കൊല്ലം തിരുവനന്തപുരം തീരപാതയില്‍ പരവൂരിനടുത്ത് വച്ചാണ് തിങ്കളാഴ്ച വൈകിട്ട് ഷംലയ്ക്കും മകന് സാലുവിനും നേരെ ആശിഷ് എന്നയാള്‍ സദാചാര ഗുണ്ടായിസം നടത്തിയത്.
പ്രതി ആശിഷിനെ പൊലീസ് ഇന്നലെ പിടികൂടിയിരുന്നു. ഇപ്പോള്‍ പൊലീസിന് എതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായ ഷംല.
പരാതി കേള്‍ക്കാന്‍ ആദ്യം പൊലീസ് തയ്യാറായില്ലെന്ന് ഷംല പറഞ്ഞു. കേസ് കൊടുക്കാന്‍ താല്‍പ്പര്യമുണ്ടോയെന്ന് ആയിരുന്നു പൊലീസിന്റെ ചോദ്യം. പ്രതിയുടെ ചിത്രമടക്കം പൊലീസിന് കൈമാറിയിരുന്നു.
എന്നാല്‍ സംഭവ ദിവസം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. പിറ്റേന്ന് വിളിച്ചപ്പോള്‍ പൊലീസ് പറഞ്ഞത് പ്രതിയുടെ പരാതിയെക്കുറിച്ചെന്നും ഷംല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക