ട്രെയിനിൽ അടിവസ്ത്രത്തില്‍ യാത്ര ചെയ്ത് ജനതാദൾ (യുണൈറ്റഡ്) എംഎൽഎ ഗോപാൽ മണ്ഡൽ . യാത്രയ്ക്കിടെ വയറിന് അസ്വസ്ഥതയുണ്ടെന്ന് പറഞ്ഞ് ബിഹാർ എംഎൽഎ തന്റെ നടപടിയെ ന്യായീകരിച്ചു.
പട്നയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന തേജസ് രാജധാനി എക്സ്പ്രസിൽ ഗോപാൽ മണ്ഡൽ കമ്പാർട്ട്മെന്റിൽ അടിവസ്ത്രത്തിൽ കറങ്ങുന്നത് കണ്ട യാത്രക്കാര്‍ ചോദ്യം ചെയ്യുകയായിരുന്നു.
സഹയാത്രികർ അദ്ദേഹത്തിന്റെ പെരുമാറ്റത്തെ എതിർത്തപ്പോൾ മണ്ഡൽ ദേഷ്യപ്പെട്ടു. ബഹളം വച്ച എംഎല്‍എ യാത്രക്കാരെ അധിക്ഷേപിക്കുകയും അവരെ വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
സ്ത്രീകള്‍ ഉള്‍പ്പെടെ യാത്ര ചെയ്തിരുന്ന കംബാര്ട്മെന്റിലാണ് ഗോപാല്‍ മണ്ഡല് അടിവസ്ത്രം ധരിച്ച് യാത്ര ചെയ്തത്. സഹയാത്രികനായിരുന്ന പ്രഹ്ളാദ് എന്നയാളാണ് എംഎല്‍എയെ ചോദ്യം ചെയ്തത്.
എംഎല്‍എയാണ് എന്നറിയാതെയാണ് താന്‍ ചോദ്യം ചെയ്തതെന്നും എന്നാല്‍ ക്ഷുഭിതനായ ഗോപാല്‍ മണ്ഡല് തന്റെ സഹോദരിയേയും അമ്മയേയും ചേര്‍ത്ത് അസഭ്യം പറയുകയായിരുന്നുവെന്നും പ്രഹ്ളാദ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക