കൊച്ചി: കേരളത്തിന്റെ പ്രതിച്ഛായ തകർക്കുന്നെ സമ്പ്രദായം ആണ് നോക്കുകൂലി, ഇതിനെ കേരളത്തിൽ നിന്ന് തന്നെ തുടച്ചു നീക്കണം നോക്കുകൂലി സമ്പ്രദായം കേരളത്തിനെ കുറിച്ചു തെറ്റായ ധാരണകള്‍ പരത്തുന്നുവെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന്.
ചുമട്ടു തൊഴിലാളികൾ നോക്കുകൂലി വാങ്ങുന്നെ രീതി കേരളത്തിൽ നിന്ന് തുടച്ചു നീക്കണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്. ചുമട്ടു തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം, പക്ഷേ ഇത് നിയമപരമായ മാര്‍ഗങ്ങളിലൂടെയാകണം. അതിനുള്ള നിയമവ്യവസ്ഥ രാജ്യത്ത് നിലവിലുണ്ടെന്നും കോടതി പരാമർശിച്ചു.
നോക്കുകൂലിക്കെതിരെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. നോക്കുകൂലിയുമായി ബന്ധപ്പെട്ടുള്ള പൊലീസ് സംരക്ഷണ ഹര്‍ജികള്‍ സംസ്ഥാനത്ത് കൂടി വരികയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക