ആലപ്പുഴ: വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒപ്പം സെസിയോട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസിൽ സെസിയ്ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ തനിയ്ക്കെതിരെ വഞ്ചനാകുറ്റം നിലനിൽക്കില്ലെന്നായിരുന്നു സെസിയുടെ വാദം. ഈ വാദം കോടതി അംഗീകരിച്ചില്ല.
തനിയ്ക്കെതിരെ വഞ്ചനാകുറ്റം ചുമത്തിയതിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്നാണ് സെസി സേവ്യറുടെ പറയുന്നത്. താൻ മനപൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നുണ്ട് . എന്നാൽ സെസി സേവ്യറിനെതിരെ വഞ്ചനാക്കുറ്റം നിലനിൽക്കുമെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക