തൃശ്ശൂർ: കരുവന്നൂരിൽനിന്ന് കാണാതായ സിപിഎം മുൻ പ്രാദേശിക നേതാവ് സുജേഷ് കണ്ണാട്ട് വീട്ടിൽ തിരിച്ചെത്തി. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സമരം ചെയ്തിരുന്ന സുജേഷിനെ ശനിയാഴ്ച രാത്രി മുതലാണ് കാണാതായത്. സിപിഎം മുൻ പ്രാദേശിക നേതാവും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.
അദ്ദേഹത്തിന്റെ സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ തിങ്കളാഴ്ച പുലർച്ചെ സുജേഷ് വീട്ടിൽ തിരിച്ചെത്തി. കണ്ണൂർവരെ പോയി എന്നാണ് പുലർച്ചെ ഒന്നരയോടെ വീട്ടിൽ തിരിച്ചെത്തിയ സുജേഷ് ബന്ധുക്കളോട് പറഞ്ഞത്. തന്റെ യാത്രയും ബാങ്കിലെ പ്രശ്നങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ല. വീട്ടുകാർ ഭയപ്പെട്ടതിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാറിലാണ് സുജേഷ് വീടുവിട്ടറങ്ങിയത്. പൊലീസ് അന്വേഷണത്തില്‍ അവസാന ടവർ ലൊക്കേഷൻ കണ്ണൂർ ജില്ലയാണെന്ന് കണ്ടെത്തിയിരുന്നു. ഇന്നലെ നടന്ന മാടായിക്കോണം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ അസ്വസ്ഥനായിരുന്നു. സി പി എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം ഏറെ ദുഖിതനായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സുജേഷ് കണ്ണാട്ട് വീട്ടില്‍ തിരിച്ചെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക