വിവാഹമോചന വാര്‍ത്തകളോട് ആദ്യമായി പ്രതികരിച്ച് നടന് നാഗചൈതന്യ. സാമന്തയും നാഗചൈതന്യയും വേര്‍പിരിയാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ്. ഇരുവരും ഇതുവരെ ഈ വാര്‍ത്തകളോട് പ്രതികരിച്ചിരുന്നില്ല. ഫിലിം കമ്പാനിയന് നല്കിയ അഭിമുഖത്തിലാണ് നാഗചൈതന്യ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.
സാമന്ത തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പേര് മാറ്റിയതോടെയാണ് ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന ഗോസിപ്പ് എത്തിയത്. വ്യക്തി ജീവിതത്തെ കുറിച്ചുള്ള ഗോസിപ്പുകള്‍ വേദനിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് നാഗചൈതന്യ മറുപടി നല്‍കിയത്. തീര്‍ച്ചയായും, തുടക്കത്തില്‍, ഇത് അല്‍പ്പം വേദനാജനകമായിരുന്നു.
മകന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. രോഗപ്രതിരോധ ശക്തിക്ക് കുറച്ച് കുറവുണ്ട് എന്നതൊഴിച്ചാല്‍ മറ്റ് പ്രശ്നങ്ങള്‍ ഒന്നുമില്ല. 10 വര്‍ഷം ഒരു പ്രശ്നവും ഉണ്ടാവില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. 5 വര്‍ഷം പേടിക്കേണ്ട ഒരു കാര്യവുമില്ല. വൃക്ക മാറ്റിവെക്കേണ്ട അവസ്ഥ വന്നപ്പോഴാണ് സാമ്പത്തികപരമായ ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്; അമേരിക്കയിലുള്ള ഒരു കുടുംബം ഇപ്പോഴും സഹായിക്കുകയാണ്, മകന്റെ രണ്ട് മക്കളുടെ പഠനവും അവര്‍ ഏറ്റെടുത്തു: സേതുലക്ഷ്മി
എന്തുകൊണ്ടാണ് വിനോദ മേഖലയിലെ തലക്കെട്ടുകള്‍ ഇങ്ങനെയാവുന്നത്? പക്ഷേ അതിനു ശേഷം താന്‍ പഠിച്ചത്, ഇന്നത്തെ കാലത്ത് വാര്‍ത്തകളെ റീപ്ലേസ് ചെയ്യുന്നത് ഇത്തരം വാര്‍ത്തകളാണ് എന്നാണ്. ഇതൊന്നും ആളുകളുടെ മനസില്‍ അധികനേരം നിലനില്‍ക്കില്ല. യഥാര്‍ത്ഥ വാര്‍ത്തകള്‍, പ്രസക്തമായ വാര്‍ത്തകള്‍ നിലനില്ക്കും.
എന്നാല്‍ ടിആര്‍പികള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന വാര്‍ത്തകള്‍ വിസ്മരിക്കപ്പെടും. ഈ നിരീക്ഷണത്തില്‍ താനെത്തി ചേര്‍ന്നതോടെ, അത് തന്നെ ബാധിക്കുന്നത് നിര്‍ത്തി. ഒന്നു രണ്ടു വര്‍ഷം മുമ്പ് വരെ സോഷ്യല്‍ മീഡിയ എന്നെ വളരെയധികം സ്വാധീനിച്ചിരുന്നു. എന്നാല്‍ കോവിഡ് മഹാമാരി വന്നതിനു ശേഷം അത് തുടര്‍ന്നില്ലെന്നും നാഗചൈതന്യ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക