തൃശ്ശൂര്‍: 2012ൽ സ്കൂളിൽ നിന്നും വിനോദയാത്ര പോയി തിരിച്ചു വരുമ്പോൾ ബസിന്റെ പുറകിലെ സീറ്റിൽ തളർന്നു കിടന്ന് മയങ്ങുകയായിരുന്ന ഒന്നാം ക്ലാസുകാരി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് ഇരുപത്തിയൊന്‍പതര കൊല്ലത്തെ തടവുശിക്ഷ.
പാവറട്ടിയിലെ സ്വകാര്യ സ്കൂളിലെ മോറൽ സയൻസ് അധ്യാപകനായിരുന്ന നിലമ്പൂർ ചീരക്കുഴി കാരാട്ട് അബ്ദുൽ റഫീഖ് (44) എന്നയാളെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എം പി ഷിബു ശിക്ഷിച്ചത്.
വീട് പുറത്ത് നിന്ന് പൂട്ടി അമ്മയെ ഒരു മുറിക്കകത്താക്കി; ശേഷം ഭാര്യയെയും കുഞ്ഞിനെയും വെട്ടി; അതേ കത്തി കൊണ്ട് സ്വയം കഴുത്തറുത്തു; ഒമ്പത് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലേക്ക് നയിച്ചത് അച്ഛന്റെ മാനസീക അസ്വാസ്ഥ്യമാണെന്ന് പൊലീസ്
ഇരുപത്തിയൊന്‍പതര കൊല്ലത്തെ കഠിനതടവും കൂടാതെ രണ്ടു ലക്ഷത്തി പതിനയ്യായിരം രൂപ പിഴയും പ്രതി നൽകണം. പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷവും ഒമ്പത് മാസം കൂടി ശിക്ഷ അനുഭവിക്കണം.
2012 വർഷത്തിൽ പോക്സോ നിയമം പ്രാബല്യത്തിൽ വന്ന ശേഷം ഈ നിയമപ്രകാരം തൃശൂർ ജില്ലയിൽ ആദ്യമായി രജിസ്റ്റർ ചെയ്ത കേസാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക