എഴുത്തുകാരനും മുന്‍ ചീഫ് സെക്രട്ടറിയുമായ സി.പി നായര്‍ വിടവാങ്ങി. 81 വയസ്സായിരുന്നു. സംസ്ഥാന സര്‍ക്കാരിലെ നിരവധി സുപ്രധാന പദവികള്‍ വഹിച്ച ഉദ്യോഗസ്ഥനായിരുന്നു. 1962 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അന്തരിച്ച സിപി നായർ.ഭരണ പരിഷ്കാര കമ്മീഷന് അംഗം, ദേവസ്വം കമ്മീഷണര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കെ. കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
സർവീസ് അനുഭവങ്ങളും ഹാസ്യകഥകളും ഉൾപ്പടെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വാര്‍ധക്യസഹജമായിരുന്ന രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. കേരളത്തിന്റെ ചീഫ് സെക്രട്ടറിയായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. ഏറ്റവും ഒടുവില്‍ വി.എസ്. അച്യുതാനന്ദന് അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷന്റെ ചെയര്‍മാനായിരുന്നു. കെ. കരുണാകരന്, ഇ.കെ നായനാര്‍ തുടങ്ങിയ മുഖ്യമന്ത്രിമാരുടെ കൂടെ സുപ്രധാന പദവികള്‍ വഹിച്ചു.
ഒറ്റപ്പാലം സബ് കലക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തിരുവനന്തപൂരം ജില്ലാകലക്ടര്‍, സിവില്‍ സപ്ലൈസ് ഡയറക്ടര്‍, കൊച്ചി തൃറമുഖ ട്രസ്റ്റ് ഡെപ്യൂട്ടി ചെയര്മാന്, നികൃതി- തൊഴില്‍- ആഭ്യന്തര വകുപ്പ് സെക്രട്ടറി, റവന്യു ബോര്‍ഡ് നികുതി വിഭാഗത്തിന്റെ ചുമതലയോടെ ഒന്നാം മെമ്പര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. എട്ടിലധികം ഹാസ്യ ലേഖന സമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇരുകാലി മൂട്ടകള്‍ എന്ന കൃതിക്ക് 1994ലെ മികച്ച ഹാസ്യസാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമിയൂടെ അവാര്‍ഡ് ലഭിച്ചു. സരസ്വതിയാണ് ഭാര്യ. ഗായത്രി, ഹരിശങ്കര്‍ എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക