പാലക്കാട് : ആലത്തൂര്‍ പുതിയങ്കത്തെ ബിരുദ വിദ്യാര്‍ഥിനിയുടെ തിരോധാനത്തില്‍ അന്വേഷണം ഗോവയിലേക്ക്. കാണാതായ സൂര്യകൃഷ്ണ ഗോവ യാത്രയെക്കുറിച്ചും തൊഴില്സാധ്യതയെക്കുറിച്ചും പലയിടത്തും രേഖപ്പെടുത്തിയിരുന്നതായി ആലത്തൂര്‍ പൊലീസ് കണ്ടെത്തി.
തിരോധാനമുണ്ടായി ഒരുമാസം പിന്നിടുമ്പോഴും സൂര്യകൃഷ്ണയെ കണ്ടെത്താന്‍ കഴിയാത്തതില്‍ അന്വേഷണസംഘവും പ്രതിസന്ധിയിലാണ്.
ഗോവയിലെ ജോലിസാധ്യതയും യാത്രാവഴികളെക്കുറിച്ചും പലയിടത്തും സൂര്യകൃഷ്ണ രേഖപ്പെടുത്തിയിരുന്നു. ഇത് രക്ഷിതാക്കളോടും സുഹൃത്തുക്കളോടും പങ്കുവച്ചിട്ടുള്ളതാണ്.
നിതിനയെ കഴുത്തിന് കുത്തിപ്പിടിച്ച് നിലത്തു കിടത്തിയ ശേഷം ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്തു; പൊലീസ് എത്തുന്നതു വരെ മൃതദേഹത്തിന് സമീപം അഭിഷേക് ശാന്തനായി നിന്നു
ഈ വിവരങ്ങള്‍ പിന്തുടര്ന്നാണ് ആലത്തൂര്‍ പൊലീസ് ഗോവയിലേക്ക് അന്വേഷണം വിപുലമാക്കാന്‍ തീരുമാനിച്ചത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ചു.
ഏഴംഗ സംഘമാണ് നിലവില്‍ സൂരൃകൃഷ്ണ തിരോധാനം അന്വേഷിക്കുന്നത്. ഫോണ്‍വിളി രേഖകള്‍, സുഹൃത്തുക്കളുടെ മൊഴി എന്നിവയിലൊന്നും കാര്യമായ തുമ്പുണ്ടായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കുന്നത്. കഴിഞ്ഞമാസം മുപ്പതിനാണ് പുസ്തകം വാങ്ങാനെന്ന് അറിയിച്ച് നഗരത്തിലേക്കിറങ്ങിയ സൂര്യകൃഷ്ണയെ കാണാതാകുന്നത്. പിന്നീട് വിവിധ ജില്ലകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക