ഡല്‍ഹി: 18000 കോടിക്കാണ് 68 വർഷം മുൻപ് ദേശസാത്കരിച്ച എയർ ഇന്ത്യ വിമാനക്കമ്പനിയെ ടാറ്റ തിരിച്ചു പിടിക്കുന്നത്. ടാറ്റ ഉടമകളാവുമ്പോൾ കേന്ദ്രസർക്കാരിന് ഈ വിൽപ്പനയിലൂടെ കിട്ടുക വെറും 2700 കോടി രൂപ മാത്രമാണ്.
ടാറ്റ നൽകുന്ന തുകയിലെ ബാക്കി എയർ ഇന്ത്യയുടെ കടം തീർക്കാനാണ് ഉപയോഗിക്കുക. 60000 കോടി രൂപയാണ് എയർ ഇന്ത്യയുടെ ആകെ നഷ്ടം. ഓരോ ദിവസവും 20 കോടി രൂപയാണ് നഷ്ടം.
രാഷ്ട്രപതിയുടെ പേരില്‍ വ്യാജ ഉത്തരവ് ഉണ്ടാക്കി, എഴുപത്തിയൊന്നുകാരനായ എസ്ബിടി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
രണ്ടാമത്തെ ശ്രമത്തിലാണ് എയർ ഇന്ത്യയെ വിജയകരമായി വിൽക്കാൻ കേന്ദ്രസർക്കാരിന് സാധിച്ചത്. സാമ്പത്തിക കാര്യ കാബിനറ്റ് സമിതി രൂപീകരിച്ച കേന്ദ്രമന്ത്രിമാരായ ആഭ്യന്തര മന്ത്രി, നിർമ്മല സീതാരാമൻ, പീയുഷ് ഗോയൽ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരടങ്ങുന്ന ‘എയർ ഇന്ത്യ സ്പെസിഫിക് ആൾട്ടർനേറ്റീവ് മെക്കാനിസം’ സമിതിയാണ് തീരുമാനമെടുത്തത്.
ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ടാലാസ് സമർപ്പിച്ച ഏറ്റവും ഉയർന്ന ലേല തുകയ്ക്ക് എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാൻ സമിതി അംഗീകാരം നൽകി.
എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ്, എയർ ഇന്ത്യ സാറ്റ്സ് എന്നിവയിലുള്ള എയർ ഇന്ത്യയുടെ ഓഹരിയടക്കം കേന്ദ്ര സർക്കാരിന്റെ 100 ശതമാനം ഓഹരിയും ടാലാസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക