ഇന്ത്യന്‍ റെയില്‍വേയുടെ അനുബന്ധ കമ്പനിയായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (ഐആര്‍സിടിസി) ഇനി മുതല്‍ ബസ് ടിക്കറ്റിംഗിനും സൗകര്യമൊരുക്കും. ഐആര്‍സിടിസിയുടെ റെയില്‍ കണക്ട് ആപ്പ് വഴി യാത്രക്കാര്‍ക്ക് ഇനി മുതല്‍ ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും.
22 സംസ്ഥാനങ്ങളിലെയും 3 കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ സ്ഥലങ്ങളിലേക്ക് ബസുകള്‍ സര്‍വീസ് നടത്തും. ഇതിനായി യാത്രക്കാരില്‍ നിന്ന് കോര്പ്പറേഷന് അധിക ഫീസ് ഈടാക്കില്ല.
തിങ്കളാഴ്ച ബസ് ടിക്കറ്റിംഗ് സൗകര്യം പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാക്കി. ഇതിന് മുന്നോടി ആയി ഇന്ത്യന്‍ റെയില്‍വേ ഒരു ട്രയല്‍ റണ്‍ നടത്തിയിരുന്നു. ട്രെയിന്‍, ഫ്ലൈറ്റ് ബുക്കിംഗുകള്‍ക്കുള്ള ഐആര്‍സിടിസിയുടെ സര്‍വീസ് ഇതിനകം തന്നെ ആളുകള്‍ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
ഐആര്‍ടിസി പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് ഓപ്പറേറ്റര്‍മാരില്‍ സ്വകാര്യ, സംസ്ഥാന സര്‍ക്കാര്‍ ബസുകളും ഉള്‍പ്പെടുന്നു. പുതിയ ഈ സേവനത്തിന്റെ പരീക്ഷണം മാസങ്ങള്‍ക്ക് മുമ്ബ് തന്നെ ആരംഭിച്ചിരുന്നു. ട്രയല്‍ റണ്‍ സമയത്ത് ഐആര്‍ടിസി റെയില്‍ കണക്ട് ആപ്പ് വഴി പ്രതിദിനം 2000 മുതല്‍ 2500 വരെ യാത്രക്കാര്‍ ബസ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
വിജയകരമായ പരീക്ഷണത്തിന് ശേഷം തിങ്കളാഴ്ച എല്ലാ യാത്രക്കാര്‍ക്കുമായി ഐആര്‍സിടിസിയുടെ സേവനം പൂര്‍ണമായും ആരംഭിച്ചു.
കാഷ്ലെസ്സ് ഇന്ത്യ’ എന്ന ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയായിട്ടാണ് 2017ല്‍ വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്കിങ് സാധ്യമാക്കുന്ന ‘ഐ.ആര്.സി.ടി.സി റെയില്‍ കണക്ട്’ എന്ന ആപ്പിന് ഐ.ആര്.സി.ടി.സി രൂപം നല്‍കിയത്.
റിസര്‍വേഷന്‍ കൗണ്ടറിനു മുന്നില്‍ മണിക്കൂറുകളോളം കാത്ത് നിന്ന് മുഷിയാതെ സ്വന്തം സ്മാര്‍ട്ട്ഫോണില്‍ ഏതാനും ടാപ്പുകളിലൂടെ ( ക്ലിക്കുകള്‍) റിസര്‍വേഷന്‍ സാധ്യമാക്കുന്ന ഈ ആപ്പ് രാജ്യത്തെ യാത്രികര്‍ക്ക് വലിയ ആശ്വാസമായിരുന്നു.
നിലവിലെ കണക്കനുസരിച്ച് ഏകദേശം പതിനൊന്നു ലക്ഷത്തോളം പേരാണ് ദിനവും ഇ-ടിക്കറ്റിങ് സേവനം ഉപയോഗിക്കുന്നത്.
ഐ.ആര്.സി.ടി.സി കണക്ട്’ എന്ന പേരില്‍ നേരത്തെ ലഭ്യമായിരുന്ന ഈ ആപ്പില്‍ മതിയായ മാറ്റങ്ങള്‍ വരുത്തിയാണ് ലളിതമായ ഇന്റര്‍ഫേസോടെ എളുപ്പത്തില്‍ ലോഡ് ആകുന്ന ‘ഐ.ആര്.സി.ടി.സി റെയില്‍ കണക്ട്’ ഐ ആര് ടി സി ആരംഭിച്ചത്.
ഈ ആപ്പില്‍ തന്നെയുള്ള ‘ബുക്ക് മീല്‍’, ‘എയര്‍ ടിക്കറ്റ്’ എന്നീ ഐക്കണുകള്‍ ഉപയോഗിച്ച് ഐ.ആര്.സി.ടി.സിയുടെ കാറ്ററിംഗ്, എയര്‍ ടിക്കറ്റിങ് സേവനങ്ങളും ലഭ്യമാണ്. ഇതിനൊപ്പമാണ് ഐ.ആര്.സി.ടി.സിയുടെ പുതിയ ബസ് ടിക്കറ്റ് ബുക്കിംങ് സേവനം ആരംഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക