കടിഞ്ഞാണില്ലാതെ പെട്രോൾ ഡീസൽ വില കുതിച്ചുയർന്നതോടെ വിമാന ഇന്ധനത്തെക്കാൾ ഉയർന്ന വില ഡീസലിന് നൽകേണ്ട രാജ്യമായി ഇന്ത്യ മാറി. വിമാന ഇന്ധനത്തേക്കാൾ മൂന്നര മടങ്ങ് അധികനികുതി ഡീസലിന് ഈടാക്കുന്നതാണ് ഈ അന്തരത്തിന് കാരണം. ഇതിനിടെ ചരക്ക് കടത്ത് കൂലി വർദ്ധിച്ചതോടെ അവശ്യസാധനങ്ങളുടെ വിലയും രാജ്യത്ത് കുതിച്ചുയരുകയാണ്.
വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന് ലിറ്ററിന് 79 രൂപയാണ് രാജ്യത്തെ വില. എന്നാൽ പെട്രോളിന് ആഴ്ചകൾക്ക് മുൻപേ 100 രൂപ കടന്ന് ഇപ്പോഴും കുതിച്ചുയരുന്നു. ഡീസലിനും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും 100 കടന്നു. രാജ്യത്ത് ഏറ്റവും ഉയർന്ന ഇന്ധനവിലയുള്ള രാജസ്ഥാനിൽ പെട്രോളിന് നൂറ്റി പതിനേഴും ഡീസലിന് നൂറ്റി ആറ് രൂപയുമാണ് വില. രാജ്യ തലസ്ഥാനത്ത് ഇത് യഥാക്രമം നൂറ്റി പന്ത്രണ്ടും , നൂറ്റി ആറ് രൂപയുമാണ്. ഇതോടെ വിമാന ഇന്ധനത്തെക്കാൾ ഉയർന്ന വില ഡീസലിന് നൽകേണ്ട രാജ്യമായി ഇന്ത്യ മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക