വോള്‍മാര്‍ട്ട് സ്റ്റോറുകൾ വഴി വിപണനം നടത്തുന്ന ഇന്ത്യൻ നിർമിത ആരോമതെറാപ്പി റൂം സ്പ്രേകളാണ് അമേരിക്ക വിലക്കിയത്. സ്പ്രേ ഉപയോഗിച്ച രണ്ട് പേര് മരിക്കുകയും നാല് പേർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതോടെയാണ് അമേരിക്ക സ്പ്രേ വിലക്കിയത് .
സ്പ്രേ ഉപയോഗിച്ചവർക്ക് ആരോഗ്യ പ്രശ്നങ്ങൾ വന്നതിനെ തുടർന്നുണ്ടായ പരിശോധനയിൽ, സ്പ്രേയിൽ മെലിയോഡോസിസ് എന്ന മാരക രോഗം പരത്തുന്ന ബാക്റ്ററിയ അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമാകുകയായിരുന്നു.
ഇതോടെ വോള്‍മാര്‍ട്ട് സ്റ്റോറിൽ നിന്നും 3800 സ്പ്രേ കുപ്പികൾ തിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക