സംസ്ഥാനത്തെ കോളേജുകൾ ഒരിടവേളക്കപ്പുറം ഇന്ന് തുറക്കും. എന്‍ജിനീയറിങ് കോളേജുകളുൾപ്പെടെയുള്ളവയാണ് ഇന്ന് തുറക്കുക. നീണ്ട ഇടവേളയ്ക്ക് ശേഷം കോളേജുകൾ തുറക്കുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി മന്ത്രി ഡോ. ആര് ബിന്ദു നിർദേശിച്ചു. കോവിഡ് വ്യാപനം വലിയ തോതിൽ കുറഞ്ഞ സാഹചര്യത്തിൽ കോളേജുകൾ തുറക്കുവാൻ ശ്രമിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായി വന്ന തീവ്രമായ മഴ മൂലം വീണ്ടും നീട്ടുകയായിരുന്നു.
ഗൂഗിള്‍ ഡ്രൈവില്‍ നിന്നും ഫയലുകള്‍ അറിയാതെ ഡിലീറ്റ് ചെയ്താല്‍ എന്ത് ചെയ്യുമെന്ന് നോക്കാം
ഇപ്പോഴും ചിലയിടങ്ങളിൽ മഴയുടെ ആശങ്ക നിലനിൽക്കുന്നുണ്ട്. കോവിഡ്, ശക്തമായ മഴ എന്നിവയുടെ ആശങ്ക സംശനത്ത് നിലനിൽക്കുന്നതിനാൽ തന്നെ സ്ഥാപന മേധാവികൾ വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുവാൻ പ്രത്യേക പരിഗണന നൽകേണ്ടതുണ്ട്. ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍, മുഖാവരണങ്ങള്‍, തെര്‍മല്‍ സ്കാനറുകള്‍ എന്നിവ ആവശ്യാനുസരണം ഉണ്ടെന്ന് ഉറപ്പു വരുത്തണം. വാക്സിൻ എടുക്കാത്ത വിദ്യാർഥികളെയും ക്ലാസ്സിൽ പ്രവേശിപ്പിക്കാം. എന്നാൽ, മനഃപൂർവ്വം വിമുഖത കാണിച്ച് വാക്സിൻ എടുക്കാത്തവരെ കോളേജിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് തന്നെയാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക