തിരുവനന്തപുരം:മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോകുന്നുവെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളിലൂടെ ആളുകളിലേക്ക ഭീതി പരത്തുകയാണ്. ഇത്തരത്തില്‍ അനാവശ്യ ഭീതി പരത്തുന്നവര്‍കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നൽകി.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നു തന്നെയാണ് കേരളത്തിന്റെയും നിലപാട്. അതില്‍ യാതൊരു മാറ്റവുമില്ല. എന്നാല്‍ തമിഴ്നാടുമായി ചില ഭിന്നതകളുണ്ട്. ഇവ ചര്‍ച ചെയ്ത് പരിഹരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നു തുരങ്കം വഴി തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലേക്ക് പരമാവധി വെള്ളം തുറന്നുവിടാന്‍ ബന്ധപ്പെട്ടവര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കഴിഞ്ഞദിവസം കത്തയച്ചിരുന്നു. ഷടറുകള്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പെങ്കിലും കേരള സര്‍കാരിനെ അറിയിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
മുല്ലപ്പെരിയാര്‍ ഡാം ഡീകമിഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രമുഖ താരങ്ങള്‍ ഉള്‍പെടെ സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു. ഉണ്ണിമുകുന്ദന്, പൃഥിരാജ് തുടങ്ങിയവരാണ് പോസ്റ്റിട്ടത്. ഡീകമിഷന്‍ മുല്ലപ്പെരിയാര്‍ ഡാം എന്ന ഹാഷ് ടാഗോടെയാണു പോസ്റ്റുകള്‍. പോസ്റ്റുകള്‍ക്കു വന്‍ സ്വീകാര്യതയാണു ലഭിക്കുന്നത്. കമന്റുകളില്‍ ഏറെയും ഈ അഭിപ്രായം ശരിവച്ചും നിലപാടിന് അഭിനന്ദനം അറിയിച്ചും ഉള്ളവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക