മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതയാണ് വിഷയത്തില്‍ പുലര്‍ത്തുന്നത് എന്നും അനാവശ്യ ഭീതി പടര്‍ത്തരുത് എന്നും റവന്യൂ മന്ത്രി കെ.രാജന്.
മുല്ലപ്പെരിയാറിന്റെ പരിസരത്ത് നിന്ന് 339 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സുസജ്ജമാണ്. ചക്രവാതച്ചുഴി നിലനില്‍ക്കുന്ന തിനാല്‍ കാലാവസ്ഥ പ്രവചനാതീതമാണെന്ന് മന്ത്രി പറഞ്ഞു.
‘മുല്ലപ്പെരിയാറിന്റെ 27 കിലോമീറ്റര്‍ പരിസരത്ത് നിന്ന് ആളുകളെ മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.. 5 ക്യാമ്ബുകളാണ് ഇപ്പോള്‍ തുറന്നത്. ആകെ 834 കുടുംബങ്ങളെയാണ് മാറ്റേണ്ടിവരിക. ആദ്യ പടിയായി ഇപ്പോള്‍ 339 കുടുംബങ്ങളെ മാറ്റിയിട്ടുണ്ട്. രണ്ട് ഡെപ്പ്യൂട്ടി കളക്ടര്‍മാര്‍ക്ക് ചുമതല കൊടുത്തു. ജനങ്ങള്‍ക്കിടയില്‍ വിഷയത്തില്‍ അതീവ ജാഗ്രതയുണ്ടാവണം. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ യഥാവിധി പാലിക്കണം. എല്ലാ വകുപ്പുകളെയും കൂട്ടിയിണക്കി പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.
തെക്കന്‍ജില്ലകളില്‍ കൂടുതല്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നതെന്നും കാലവര്‍ഷം കടന്നുവന്നതിനൊപ്പം തന്നെ തുലാവര്‍ഷവും കടന്നു വന്നതിനാല്‍ കേരളത്തിലെ കാലാവസ്ഥ പ്രവചനാതീതമാണിപ്പോളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക