ക്ലാസ് മുറിയില്‍ മൊബൈല്‍ ഫോണ്‍ വിലക്കിയ അധ്യാപകനെ വിദ്യാര്‍ഥികള്‍ കൂട്ടംചേര്‍ന്ന് മര്‍ദിച്ചു. യുപിയിലാണ് സംഭവം. കമ്പ്യൂട്ടര്‍ അധ്യാപകനായ സയ്യദ് വാസിഖ് അലിയാണ് വിദ്യാര്‍ഥികളുടെ മര്‍ദനത്തിനിരയായത്. ഇതിന്റെ ദൃശ്യങ്ങള്‍ സ്കൂളിലെ സി.സി.ടി.വി ക്യാമറയിലും പതിഞ്ഞു.
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയും മറ്റു രണ്ട് വിദ്യാര്‍ഥികളും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് അധ്യാപകന്റെ പരാതി. ക്ലാസില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചതോടെ കറുത്ത തുണികൊണ്ട് അധ്യാപകന്റെ മുഖം മൂടിയ ശേഷമായിരുന്നു മര്‍ദനം.
പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. തിരിച്ചറിയാത്ത മറ്റു രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ആരോപണവിധേയനായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായും മറ്റുരണ്ടു വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞശേഷം അവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് സ്കൂള്‍ പ്രിന്‍സിപ്പൽ അറിയിച്ചു. വിദ്യാര്ഥികള്ക്കെതിരേ വധശ്രമത്തിനാണ് കേസെടുത്തത്. കുറ്റക്കാരായ മറ്റു വിദ്യാര്‍ഥികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക