പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്തു നൽകിയ കേസ് വഞ്ചിയൂർ കുടുംബകോടതി ഇന്നു പരിഗണിക്കും. ദത്ത് നടപടികൾ നിർത്തിവെച്ച കോടതി തുടർ നടപടികൾ എന്താണെന്ന് അറിയിക്കണമെന്നു സർക്കാരിനോടു ആവശ്യപ്പെട്ടിരുന്നു. വകുപ്പ് തല അന്വേഷണങ്ങളടക്കം പൂർത്തിയാകുന്നതുവരെ ദത്തു നടപടികൾ നിർത്തിവെക്കണമെന്നായിരുന്നു സർക്കാർ ആവശ്യം.
വനിതാ ശിശുക്ഷേമ ഡയറക്ടറുടെ അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ട് വൈകുമെന്നും സർക്കാർ ഇന്ന് കോടതിയിൽ അറിയിച്ചേക്കുമെന്നാണ് സൂചന. കോടതി ആവശ്യപ്പെട്ടത് പ്രകാരം പൊലീസ് അന്വേഷണ റിപ്പോർടും മുദ്രവെച്ച കവറിൽ ഇന്ന് കൈമാറിയേക്കും.
ദത്തു നടപടികളിൽ അന്തിമ തീരുമാനമാകുന്നതുവരെ ദത്ത് സ്വീകരിച്ച ആന്ധ്രാ സ്വദേശികൾക്കൊപ്പം കുഞ്ഞ് തുടരട്ടെയെന്നായിരുന്നു കോടതി തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക