ന്യൂഡൽഹി: രാജ്യ തലസ്ഥാനം പുകമഞ്ഞ് നിറഞ്ഞ് വായുമലിനീകരണത്താൽ ശ്വാസം മുട്ടുമ്പോൾ വിഷയത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി ബി.ജെ.പിയും എ.എ.പിയും.
“വലിയൊരു വിഭാഗം ജനങ്ങൾ ഈ ദീപാവലി സീസണിൽ പടക്കം പൊട്ടിച്ചില്ല. അവർക്ക് നന്ദി പറയുകയാണ്. പക്ഷെ ചിലർ മനപ്പൂർവം പടക്കം പൊട്ടിച്ചു. ബി.ജെ.പിയാണ് അവരെക്കൊണ്ട് അത് ചെയ്യിച്ചത്” – ഗോപാൽ റായി പറഞ്ഞു. നഗരത്തിന്റെ അടിസ്ഥാന മലിനീകരണ തോത് മാറ്റമില്ലാതെ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ ആരോപണങ്ങൾക്കെതിരെ ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച ഈ സീസണിലെ ഏറ്റവും ഉയർന്ന മലിനീകരണ നിരക്കാണ് ഡൽഹിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വായു നിലവാരം വിലയിരുത്തുന്ന ഏജൻസിയായ SAFAR ന്റെ റിപ്പോർട്ട് പ്രകാരം വൈക്കോൽ കത്തിക്കിലൂടെയാണ് ഡൽഹിയിലെ വായു മലിനീകരണത്തിന്റെ 36 ശതമാനവും സംഭവിക്കുന്നത്. SAFAR ന്റെ കണക്കു പ്രകാരം ഡൽഹിയിലെ വായുമലിനീകരണ നിരക്ക് 531 ആണ്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഡൽഹിക്ക് പുറമെ ഹരിയാന ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില നഗരങ്ങളിലും വായുമലിനീകരണം ഗുരുതരമായ നിലയിലാണ്. നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുർഗാവ് എന്നീ നഗരങ്ങളിലാണ് ഗുരുതരമായ സാഹചര്യമുള്ളത്. മൂന്ന് സംസ്ഥാനങ്ങളിലും ദീപാവലിയോടനുബന്ധിച്ച് പടക്കങ്ങൾ പൂർണമായും നിരോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക