ഡൽഹി: ദീപാവലിക്ക് രണ്ട് ദിവസത്തിന് ശേഷവും ഡൽഹിയുടെ പല ഭാഗങ്ങളിലും വായുവിന്റെ ഗുണ നിലവാരം “അപകടകരമായ” വിഭാഗത്തിൽ തന്നെ തുടരുന്നു, ആനന്ദ് വിഹാറിലും ഫരീദാബാദിലും എയർ ക്വാളിറ്റി ഇൻഡക്സ് (AQI) 600-ന് മുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ശനിയാഴ്ച രാവിലെ സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആന്റ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (SAFAR) പുറത്തുവിട്ട കണക്കുകൾ പ്രകാരം ദേശീയ തലസ്ഥാനത്ത് മൊത്തം AQI 456 ആണ്.
ശനിയാഴ്ച, കൊണാട്ട് പ്ലേസ്, ജന്തർ മന്തർ എന്നിവിടങ്ങളിലെ PM10 ലെവൽ യഥാക്രമം 654 ഉം 382 ഉം ആയിരുന്നു.
അതേസമയം, കൊണാട്ട് പ്ലേസിൽ 628, ജന്തർ മന്തറിന് സമീപം 341, ഐടിഒയ്ക്ക് സമീപം 374 എന്നിങ്ങനെയാണ് പിഎം 2.5 അളവ്.
Delhi's overall air quality continues to be in 'severe' category, with overall air quality index (AQI) standing at 533: System of Air Quality & Weather Forecasting & Research
— ANI (@ANI) November 6, 2021
കാറ്റിന്റെ വേഗം കൂടാൻ സാധ്യതയുള്ളതിനാൽ ഉച്ചയോടെ നഗരത്തിൽ സ്ഥിതി മെച്ചപ്പെടും.എന്നാൽ കാറ്റിന്റെ ദിശ വടക്കു പടിഞ്ഞാറു നിന്നായാല്‍ ഇത് ഡൽഹിയിലേക്ക് കൂടുതല്‍ മലിനീകരണം കൊണ്ടുവരും.
പഞ്ചാബിലും ഹരിയാനയിലും സ്റ്റബിൾ ബേണിംഗ് പോയിന്റുകളുടെ എണ്ണം ഇപ്പോഴും കൂടുതലായതിനാൽ, തിങ്കളാഴ്ചയ്ക്ക് മുമ്പ് വായുവിന്റെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടാൻ സാധ്യതയില്ല.
ദീപാവലിക്ക് ശേഷമുള്ള വെള്ളിയാഴ്ച നഗരത്തിന്റെ പല ഭാഗങ്ങളിലും വായുവിന്റെ ഗുണനിലവാരം “അപകടകരമായ” വിഭാഗത്തിലേക്ക് താഴ്ന്നിരുന്നു. തൊണ്ടയിൽ ചൊറിച്ചിലും കണ്ണിൽ നിന്ന് വെള്ളം വരുന്നതായും നിരവധി ആളുകൾ പരാതിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക