സ്വർണത്തിന്റെയും വെള്ളിയുടെയും വില വീണ്ടും ഉയർന്നു തുടങ്ങി. ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷന്റെ (IBJA) വെബ്സൈറ്റ് അനുസരിച്ച്, ബുള്ളിയൻ വിപണിയിൽ സ്വർണ്ണത്തിന്റെ വില 96 രൂപ ഉയർന്ന് 48,143 രൂപയായി. അതേസമയം, വെള്ളിയുടെ വില 204 രൂപ ഉയർന്ന് കിലോയ്ക്ക് 64,741 രൂപയിലെത്തി.
ഫ്യൂച്ചർ മാർക്കറ്റിനെക്കുറിച്ച് പറയുമ്പോൾ, ഇവിടെയും സ്വർണത്തിൽ വർധനയുണ്ട്. എംസിഎക്സിൽ 102 രൂപ വർധിച്ച് 48,120 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്. അതേസമയം വെള്ളിയെ കുറിച്ച് പറയുമ്പോൾ 32 രൂപ വർധിച്ച് 64913 രൂപയിലാണ് വ്യാപാരം നടന്നത്.
രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 1,824 ഡോളറിലെത്തി. ഈ മാസം ആദ്യം ഇത് 1,790 ഡോളറിന് അടുത്തായിരുന്നു. വെള്ളിയും ഔൺസിന് 24 ഡോളറിലെത്തി.
ഉത്സവ സീസണിൽ സ്വർണത്തിന്റെ ആവശ്യകത വർധിച്ചതായി ഐഐഎഫ്എൽ സെക്യൂരിറ്റീസ് വൈസ് പ്രസിഡന്റ് (കമ്മോഡിറ്റി ആൻഡ് കറൻസി) അനുജ് ഗുപ്ത പറയുന്നു. ഇതുകൂടാതെ, വിവാഹ സീസണിൽ ഇതിന്റെ ആവശ്യകത ഇനിയും വർദ്ധിക്കും. ഇതുമൂലം വർഷാവസാനത്തോടെ സ്വർണവില 50,000 രൂപയിലെത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക