ആലപ്പുഴ: ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കിളിമഞ്ജാരോ കൊടുമുടിയുടെ നെറുകയില്‍ നിന്നും മിലാഷാ ജോസഫ് പറഞ്ഞു.
‘മനസ്സുറപ്പിച്ചാല്‍ ഏതുപെണ്ണിനും ഏതുയരവും കീഴടക്കാം’. സ്ത്രീമുന്നേറ്റമെന്ന സന്ദേശവുമായി 5895 മീറ്റര്‍ ഉയരം താണ്ടിയാണ് മലയാളിയായ മിലാഷാ കിളിമഞ്ജാരോ കീഴടക്കിയത്.
വെല്ലുവിളികള്‍ കടന്നാണ് ഈ മാരാരിക്കുളത്തുകാരി നവംബര്‍ ആറിന് രാവിലെ 8.23ന് കൊടുമുടിയുടെ ഉയരത്തിലെത്തി ഇന്ത്യന്‍പതാക പറത്തിയത്.
അയര്‍ലണ്ടിലെ കമ്പനിയില്‍ ഫിനാന്‍ഷ്യല്‍ ഓഫീസറായി ജോലിചെയ്യുന്ന ചേര്‍ത്തല മാരാരിക്കുളം ചൊക്കംതയ്യില്‍ റിട്ട. ഗവണ്മെന്റ് ഐടിഐ പ്രിന്‍സിപ്പല്‍ ജോസഫ് മാരാരിക്കുളത്തിന്റെയും ബിബി ജോസഫിന്റെയും മകളാണ് മിലാഷ.
അഡൈ്വസര്‍ ഹീറോ എന്ന ഏജന്‍സി വഴിയാണ് പര്‍വതാരോഹണത്തിനായിറങ്ങിയത്. ഒറ്റക്കുള്ള ശ്രമത്തില്‍ മറാംഗുറൂട്ടാണ് തിരഞ്ഞെടുത്തത്. അഞ്ചുദിനം കൊണ്ടാണ് ശ്രമം വിജയിച്ചത്.
മാനസികവും ശാരീരികവുമായ തയ്യാറെടുപ്പുകള്‍ക്ക് ശേഷമായിരുന്നു മലകയറ്റം. പൊതുവെയുള്ള ശ്വാസതടസ്സമെന്ന വെല്ലുവിളി അതിജീവിച്ചായിരുന്നു കയറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക