സ്വച്ഛ് സര്‍വ്വേക്ഷന്‍ ഗ്രാമീണ്‍ 2021 ശുചിത്വ സര്‍വ്വേയില്‍ ഒരു ദിവസം രണ്ട് ലക്ഷം പേരെ പങ്കെടുപ്പിക്കാന്‍ ജില്ലാ ഭരണകൂടവും കുടുംബശ്രീ ശുചിത്വമിഷനും ചേര്‍ന്ന് സ്വച്ഛശ്രീ കാമ്പയിന് നടത്തും. സയന്‍സ് പാര്‍ക്കില്‍ ചേര്‍ന്ന കുടുംബശ്രീ പ്രതിമാസ അവലോകന യോഗത്തിലാണ് തീരുമാനം. നവംബര്‍ 14 ന് ജില്ലയിലെ ഇരുപതിനായിരത്തിലധികം വരുന്ന കുടുബശ്രീ അയല്‍ക്കൂട്ടങ്ങളുടെ പതിവ് യോഗത്തില്‍ അയല്‍ക്കൂട്ട അംഗങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ വഴി സ്വച്ഛ് സര്‍വ്വേക്ഷന്‍ ഗ്രാമീണ്‍ 2021 ലിങ്കില്‍ കയറി കണ്ണൂര്‍ ജില്ല തിരഞ്ഞെടുത്ത് ശുചിത്വ സംബന്ധിയായ അഞ്ച് ചോദ്യങ്ങള്‍ക്ക് അനുകൂല ഉത്തരങ്ങള്‍ നല്കി സര്‍വ്വേയില്‍ പങ്കെടുക്കും.
ആരാധകരുടെ അഭ്യർത്ഥന കേട്ടു; മകൾക്കൊപ്പമുള്ള വീഡിയോയുമായി ഭാമ
കണ്ണൂര്‍ ജില്ലയെയും കേരളത്തെയും ദേശീയ തലത്തില്‍ ശുചിത്വ സര്‍വ്വെയില്‍ മുന്നിലെത്തിക്കുകയാണ് ലക്ഷ്യം. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്ക് സ്വന്തം ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തി മറ്റു ഫോണുകളില്‍ നിന്ന് സര്‍വ്വേയില്‍ പങ്കെടുക്കാം. കുടുംബശ്രീ ജില്ലാ മിഷന് അയല്‍ക്കൂട്ടം വരെയുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സര്‍വ്വേയില്‍ പങ്കെടുക്കാനുള്ള ലിങ്ക് കൈമാറിയിട്ടുണ്ട്. പുതുതായി രൂപീകരിക്കുന്ന ഓക്സിലറി ഗ്രൂപ്പിലെ അംഗങ്ങളും കാമ്പയിനില്‍ പങ്കെടുക്കും. ഏറ്റവും കൂടുതല്‍ അയല്‍ക്കൂട്ടങ്ങളെ പങ്കെടുപ്പിക്കുന്ന കുടുംബശ്രീ സി ഡി എസ്കളെ ശുചിത്വമിഷന് ആദരിക്കും.
യോഗത്തില്‍ ശുചിത്വമിഷന് എഡിസി പി എം രാജീവ്, കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ ഡോ എം സുര്‍ജിത്ത്, കുടുംബശ്രീ ചെയര്പേഴ്സണ്മാര്, അസി. കോര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക