മണിപ്പൂര്‍: മണിപ്പൂരിൽ ചുരാചന്ദ്പൂർ ജില്ലയിലെ സിംഗാട്ട് സബ് ഡിവിഷനിൽ അസം റൈഫിൾസിന്റെ കമാൻഡിംഗ് ഓഫീസറെയും കുടുംബാംഗങ്ങളെയും മറ്റ് റൈഫിൾസ് ഉദ്യോഗസ്ഥരെയും തീവ്രവാദികൾ കൊലപ്പെടുത്തി.
കേണൽ ബിപ്ലബ് ത്രിപാഠിയുടെ ഭാര്യയും മകനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. രാവിലെ 10 മണിയോടെയായിരുന്നു ആക്രമണം. പീപ്പിൾസ് ലിബറേഷൻ ആർമിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
കൂടാതെ മറ്റ് സൈനികരും കൊല്ലപ്പെട്ടു. ആക്രമണം മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് സ്ഥിരീകരിച്ചു. സംഭവത്തിൽ അദ്ദേഹം ദുഃഖം രേഖപ്പെടുത്തി.
46 എആർ അസം റൈഫിൾസിന്റെ വാഹനവ്യൂഹത്തിന് നേരെ രാവിലെ 10 മണിയോടെയാണ് ആക്രമണമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.
മണിപ്പൂർ ആസ്ഥാനമായ പീപ്പിൾസ് ലിബറേഷൻ ആർമിയാണ് ആക്രമണത്തിന് പിന്നിൽ. കേണൽ ബിപ്ലബ് ത്രിപാഠിയും ഭാര്യയും മകനുമടക്കം 7 സൈനികരെ തീവ്രവാദികൾ പതിയിരുന്ന് വധിച്ചതായി പറയപ്പെടുന്നു.
ആക്രമണത്തെ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് അപലപിച്ചു. സോഷ്യൽ മീഡിയയിലെ ട്വീറ്റിലൂടെയാണ് മുഖ്യമന്ത്രി സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.
“46 AR ന്റെ വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീരുത്വം നിറഞ്ഞ ആക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. ഇന്ന് CO യും കുടുംബവും ഉൾപ്പെടെ ചില ഉദ്യോഗസ്ഥർ ഈ ആക്രമണത്തിൽ മരിച്ചു. തീവ്രവാദികളെ പിടികൂടാൻ സംസ്ഥാന സേനയും അർദ്ധസൈനികവും നടപടിയെടുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക