ന്യൂഡൽഹി: മണിപ്പൂരിലെ ചുരാചൻപൂരിൽ ശനിയാഴ്ച ഭീകരർ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട കേണൽ വിപ്ലവ് ത്രിപാഠി ആദ്യമായി തന്റെ ഔദ്യോഗിക ജോലി സ്ഥലത്തേയ്ക്ക് കുടുംബത്തെയും ഒപ്പം കൂട്ടിയത് ആദ്യമായിട്ടായിരുന്നു.
അസം റൈഫിൾസിലെ നാല് ഉദ്യോഗസ്ഥരെ കൂടാതെ ഭാര്യ അനുജ (36), മകൻ അബിർ (8) എന്നിവരും സംഭവത്തിൽ കൊല്ലപ്പെട്ടു.
അസം റൈഫിൾസിലെ ഖുഗ ബറ്റാലിയന്റെ കമാൻഡിംഗ് ഓഫീസറായ കേണൽ ത്രിപാഠി, സാധാരണക്കാർക്ക് സഹായകമായിരുന്ന മാന്യനായ ഉദ്യോഗസ്ഥനായിരുന്നുവെന്ന് പ്രാദേശിക പത്രപ്രവർത്തകർ പറയുന്നു.
അവരുടെ ത്യാഗങ്ങൾ ഒരിക്കലും മറക്കാനാവില്ല. ആക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
നീതി ലഭിക്കും,” മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് പറഞ്ഞു, പ്രദേശത്ത് വൻതോതിലുള്ള കോമ്പിംഗ് ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്. ഛത്തീസ്ഗഡിലെ റായ്ഗഡ് സ്വദേശിയാണ് ത്രിപാഠി കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക