മുംബൈ : മുംബൈ വിമാനത്താവളത്തിൽ നിന്ന് തന്റെ അഞ്ച് കോടി രൂപ വിലമതിക്കുന്ന രണ്ട് റിസ്റ്റ് വാച്ചുകൾ പിടിച്ചെടുത്തുവെന്ന റിപ്പോർട്ടുകളെ കുറിച്ച് പ്രസ്താവനയിറക്കി ഇന്ത്യൻ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ.
താൻ കൊണ്ടുവന്ന സാധനങ്ങൾ വെളിപ്പെടുത്താനും ആവശ്യമായ തുക നൽകാനും താൻ സ്വമേധയാ മുംബൈ എയർപോർട്ട് കസ്റ്റംസ് കൗണ്ടറിൽ പോയിരുന്നുവെന്ന് പാണ്ഡ്യ വ്യക്തമാക്കി.
ക്രിക്കറ്റ് താരം ബില്ലുകൾ ഹാജരാക്കാത്തതിനെ തുടർന്ന് അഞ്ച് കോടി രൂപ വിലമതിക്കുന്ന രണ്ട് ആഡംബര വാച്ചുകൾ കസ്റ്റംസ് പിടിച്ചെടുത്തതായി നേരത്തെ വാർത്തകൾ വന്നിരുന്നു.
ടി20 ലോകകപ്പിലെ ഇന്ത്യയുടെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ദുബായിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഹാർദിക് പാണ്ഡ്യ. 1.5 കോടി രൂപ വിലമതിക്കുന്ന ഒരു വാച്ച് മാത്രമാണ് ശരിയായ മൂല്യനിർണയത്തിനായി കസ്റ്റംസ് വകുപ്പ് എടുത്തതെന്ന് ഹാർദിക് പറഞ്ഞു.
— hardik pandya (@hardikpandya7) November 16, 2021
“ഞാൻ കൊണ്ടുവന്ന സാധനങ്ങൾ വെളിപ്പെടുത്താനും
ആവശ്യമായ കസ്റ്റംസ് തീരുവ അടയ്ക്കാനും ഞാൻ സ്വമേധയാ മുംബൈ എയർപോർട്ട് കസ്റ്റംസ് കൗണ്ടറിലേക്ക് പോയി.
സോഷ്യൽ മീഡിയയിൽ തെറ്റായ ധാരണകൾ പ്രചരിക്കുന്നുണ്ട്, എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ‘ ഹാർദിക്ക് പറഞ്ഞു.
“വാച്ചിന്റെ വില ഏകദേശം 1.5 കോടി രൂപയാണ്, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പ്രകാരം 5 കോടി രൂപയല്ല. ഞാൻ രാജ്യത്തെ നിയമം അനുസരിക്കുന്ന ഒരു പൗരനാണ്, എല്ലാ സർക്കാർ ഏജൻസികളെയും ഞാൻ ബഹുമാനിക്കുന്നു.
നിയമപരമായ അതിരുകൾ ലംഘിച്ചുവെന്ന് എനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും തീർത്തും അടിസ്ഥാനരഹിതമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക