വെല്ലൂർ : തമിഴ്നാട്ടിൽ നാശം വിതച്ച് മഴ തുടരുന്നു. സംസ്ഥാനത്തെ വെല്ലൂർ ജില്ലയിൽ കനത്ത മഴയിൽ വീട് തകർന്നു വീണതായി വാർത്ത. അപകടത്തിൽ നാല് കുട്ടികളടക്കം ഒമ്പത് പേർ മരിച്ചു.
സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
ഒക്ടോബർ 1 മുതൽ ആരംഭിച്ച നിലവിലെ വടക്കുകിഴക്കൻ മൺസൂണിൽ തമിഴ്നാട്ടിൽ ഇതുവരെ സാധാരണയേക്കാൾ 61 ശതമാനം കൂടുതൽ മഴ രേഖപ്പെടുത്തി. അതേസമയം, വടക്കൻ തമിഴ്നാട്ടിലെ ജില്ലകൾ ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ തുടരുകയാണ്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം വെള്ളിയാഴ്ച പുലർച്ചെ തമിഴ്നാടിനും ആന്ധ്രാപ്രദേശിനും ഇടയിൽ തീരം കടന്നു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) റിപ്പോർട്ട് പ്രകാരം ന്യൂനമർദം ചെന്നൈയ്ക്കും പുതുച്ചേരിക്കും ഇടയിൽ തീരം കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക