മുംബൈ: ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഒമ്പത് മാസം പ്രായമുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെ പോസ്റ്റിട്ട 23 കാരനായ ഹൈദരാബാദ് ടെക്കിക്ക് മുംബൈ കോടതി ജാമ്യം അനുവദിച്ചു.
പ്രതി രാംനാഗേഷ് അകുബത്തിനിയെ കഴിഞ്ഞയാഴ്ച ഹൈദരാബാദിൽ നിന്ന് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ബാന്ദ്ര മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു.
ശോഭനമായ ഭാവിയുള്ള ഉന്നത കഴിവുള്ള വിദ്യാർത്ഥിയാണ് അകുബത്തിനിയെന്നും അദ്ദേഹം ഐഐടി-ഹൈദരാബാദിലെ പൂർവ്വ വിദ്യാർത്ഥിയാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
“ട്വിറ്റ് പോസ്റ്റ് ചെയ്തത് അകുബത്തിനി ആണോ ഇല്ലയോ, അക്കൗണ്ട് അയാളുടേതാണോ ട്വീറ്റുകളുടെ ത്രെഡ് പ്രകോപനപരമാണോ അല്ലയോ എന്നത് അന്വേഷണ വിഷയമാണ്. പ്രസ്തുത ട്വീറ്റ് അദ്ദേഹം ചെയ്തതാണോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്, അത് ഇതുവരെ തെളിവുകളാൽ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
സൈബർ കുറ്റകൃത്യങ്ങളുടെ രംഗത്ത് ഐപി വിലാസം ഹാക്ക് ചെയ്യുന്നത് തികച്ചും സാദ്ധ്യമാണെന്നും ആരോപണവിധേയമായ അക്കൗണ്ടിൽ നിന്നുള്ള ട്വീറ്റ് അതിന്റെ ഫലമാകാമെന്നും അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയിൽ പരാമർശിച്ചു.
“പ്രസ്തുത ട്വീറ്റ് വൈറലായതിന് ശേഷം അത് ഡിലീറ്റ് ചെയ്തതായി കാണുന്നു. അക്കുബത്തിനിയുടെ ഐപി വിലാസം ദുരുപയോഗം ചെയ്ത് ഭാവിക്കു പ്രശ്നമുണ്ടാക്കാമായിരുന്നുവെന്ന് ഇത് തെളിയിക്കുന്നു.
ഐഡന്റിറ്റി മോഷണത്തിന്റെ വശവും ഐപി അഡ്രസ് ദുരുപയോഗം ചെയ്താണ് സൈബർ കുറ്റകൃത്യങ്ങൾ നടക്കുന്നത്. ഐപി വിലാസം കണ്ടെത്തുന്നത് കൊണ്ട് പ്രസ്തുത കുറ്റകൃത്യം അകുബത്തിനിയിൽ ആരോപിക്കാനാവില്ല,” ജാമ്യാപേക്ഷയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക