ന്യൂഡൽഹി : തമിഴ്നാട്ടിലെ പുണ്യക്ഷേത്രമായ വേളാങ്കണ്ണിയെ ഡൽഹി സർക്കാരിന്റെ സൗജന്യ തീർത്ഥാടന പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അയോധ്യ ദർശനത്തിനുള്ള ആദ്യ ട്രെയിൻ ഡിസംബർ മൂന്നിന് പുറപ്പെടുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ബുധനാഴ്ച അറിയിച്ചു.
അയോധ്യ ദർശനത്തിനുള്ള ട്രെയിൻ പട്ടികയിൽ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രങ്ങളും ഉൾപ്പെടുത്തണമെന്ന ക്രിസ്ത്യൻ സഹോദരങ്ങളുടെ ആവശ്യപ്രകാരമാണ് ഈ തീരുമാനമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുതിർന്ന പൗരന്മാർക്കുള്ള സർക്കാരിന്റെ സൗജന്യ തീർത്ഥാടന പദ്ധതി പ്രകാരം അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ ഡിസംബർ 3 ന് പുറപ്പെടും. കോവിഡ് കാരണം നിർത്തിവെച്ച രജിസ്ട്രേഷൻ വീണ്ടും ആരംഭിച്ചു. ഡൽഹി സർക്കാരിന്റെ ഈ-ഡിസ്ട്രിക്ട് പോർട്ടലിൽ രജിസ്റ്റർ ചെയാം.
ഡൽഹിയിലെ മുതിർന്ന പൗരന്മാർക്ക് ഈ പദ്ധതിയുടെ പ്രയോജനം നേടാം. ഭക്തരുടെ സംരക്ഷണത്തിനായിഒരു ലക്ഷം രൂപയുടെ ഇൻഷൂറൻസ് പരിരക്ഷയും ഏർപെടുത്തിയിട്ടുണ്ട് ഇതുവരെ ഈ പദ്ധതിയിലൂടെ 36,000 തീർത്ഥാടനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക