തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഡിജിപി അനിൽകാന്തിന്റെ കാലാവധി രണ്ട് വർഷത്തേക്ക് നീട്ടി. കാലാവധി നീട്ടിയതോടെ 2023 ജൂൺ മുപ്പത് വരെ ഡിജിപിക്ക് സർവീസിൽ തുടരാം.
മുൻ ഡിജിപി ലോകനാഥ് ബെഹ്റ വിരമിച്ചതിനെത്തുടർന്ന് 2021 ജൂൺ മുപ്പതിനാണ് അനിൽകാന്തിനെ പൊലീസ് മേധാവിയായി മന്ത്രിസഭായോഗം തീരുമാനിച്ചത്.എഡിജിപി കസേരയിൽ നിന്നും നേരിട്ടായിരുന്നു പൊലീസ് തലപ്പത്തേക്കുള്ള അനിൽകാന്തിന്റെ വരവ്.
ദളിത് വിഭാഗത്തിൽ നിന്നും സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണെന്ന പ്രത്യേകതയും അനിൽകാന്തിനുണ്ട്.
ദില്ലി സർവ്വകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ അനിൽ കാന്ത് 1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കപ്പെടുമ്പോൾ ഏഴ് മാസത്തെ സർവ്വീസ് മാത്രം ബാക്കിയുണ്ടായിരുന്ന അനിൽകാന്തിനു പൊലീസ് മേധാവിയായതിനെത്തുടർന്നാണ് രണ്ട് വർഷത്തേക്ക് കൂടി കാലാവധി നീട്ടിക്കിട്ടുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക