മുംബൈ: മാധ്യമപ്രവർത്തകയെയും പെൺകുട്ടിയെയും കൂട്ടബലാത്സംഗം ചെയ്ത കേസിലെ കുറ്റവാളികളുടെ വധശിക്ഷ റദ്ദാക്കി ബോംബെ ഹൈക്കോടതി. ശക്തി മിൽസ് കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികളുടെ വധശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്.
2013ൽ മുംബൈയിൽ ശക്തിമില്ലിൽ വച്ച് ഫോട്ടോ ജേണലിസ്റ്റിനെയും ഇതേ വർഷം തന്നെ ജൂലൈയിൽ മറ്റൊരു പെൺകുട്ടിയെയും പ്രതികൾ ബലാത്സംഗം ചെയ്തിരുന്നു. ഈ കേസ് പരിഗണിച്ചാണ് വിചാരണക്കോടതി പ്രതികൾക്ക് വധശിക്ഷ വിധിച്ചത്.
എന്നാൽ പൊതുവികാരത്തിന്റെ അടിസ്ഥാനത്തിൽ വിധി പറയരുതെന്ന് പ്രസ്താവിച്ച ബോംബെ ഹൈക്കോടതി വധശിക്ഷ റദ്ദാക്കി, പ്രതികൾക്ക് പരോൾ പോലും ലഭിക്കാതെ ജീവപര്യന്തം കഠിന തടവാക്കി ശിക്ഷ കുറച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക