പത്തനംതിട്ട: തിരുവല്ലയിലെ സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപിന്റെത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് ഒന്നാം പ്രതി ജിഷ്ണു.
സന്ദീപുമായി വ്യക്തിപരമായ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും വ്യക്തി വിരോധം മൂലമാണ് സന്ദീപിനെ ആക്രമിച്ചത്, കൊല്ലണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ലായെന്ന് ഓന്നാം പ്രതി ജിഷ്ണു പറഞ്ഞു.
അതേസമയം, ജിഷ്ണുവിന് മാത്രമാണ് കൊല്ലപ്പെട്ട സന്ദീപിനോട് വിരോധം ഉണ്ടായിരുന്നതെന്ന് മൂന്നാം പ്രതി നന്ദു പറഞ്ഞു. ഇതിനെ രാഷ്ട്രീയ കൊലപാതകമായി വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും ജിഷ്ണു പറഞ്ഞു.
തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരു വര്‍ഷമായി താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനല്ലെന്നും ജിഷ്ണു പറഞ്ഞു. കേസിലെ അഞ്ച് പ്രതികളെയും കോടതി എട്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക