ആലപ്പുഴ: വീടിനുളളിൽ ദുരൂഹ സാഹചര്യത്തിൽ കട്ടിലിനോടു ചേർന്ന് താഴെ കമഴ്ന്നു കിടക്കുന്ന നിലയിൽ 84കാരന്റെ മൃതദേഹം കണ്ടെത്തി. മുതുകുളം തെക്ക് ലൗ ഡേയിൽ സ്റ്റാലിനെയാണ് ചൊവ്വാഴ്ച വൈകീട്ട് മരിച്ച നിലയിൽ കണ്ടത്.
അഴുകി തുടങ്ങിയ മൃതദേഹത്തിനു രണ്ടു ദിവസത്തോളം പഴക്കമുണ്ട്. കട്ടിലിൽ ഭാര്യ ത്രേസ്യാമ കാവലായി ഇരിപ്പുണ്ടായിരുന്നു. ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഇവർക്കും എൺപതു വയസോളം പ്രായമുണ്ട്.
മൃതദേഹത്തിന്റെ തലയുടെ ഭാഗത്തു ചുറ്റിലും രക്തം ഉണങ്ങി കിടപ്പുണ്ട്. മൂത്ത മകൻ അജിയുടെ വീടായ ലൗ ഡേയിലാണ് രണ്ടു വർഷാത്തിലേറെയായി താമസിച്ചു വന്നിരുന്നത്. മുറി പോലീസ് സീൽ ചെയ്തു.
ബുധനാഴ്ച വിരലടയാള-ഫോറൻസിക് വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു. മേൽനടപടികൾക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. ഇവരോടൊപ്പം താമസിച്ചിരുന്ന മകനും മരുമകളം മരണവിവരം അറിഞ്ഞിരുന്നില്ല എന്നത് ദുരൂഹത വർധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക