ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) ഹെലികോപ്റ്റർ അപകടത്തിൽ സിഡിഎസ് ജനറൽ ബിപിൻ റാവത്തും മറ്റ് 12 പേരും ബുധനാഴ്ച മരിച്ചിരുന്നു. കൂനൂരിലെ വനത്തിൽ തകർന്ന ഹെലികോപ്റ്ററിലുണ്ടായിരുന്ന ആളുകൾ സഹായത്തിനായി നിലവിളിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറയുന്നു.
“ഹെലികോപ്റ്ററിന് തീപിടിച്ചു., വൻ തീപിടിത്തമുണ്ടായി ഹെലികോപ്റ്റർ കഷണങ്ങളായി തകർന്നു. വിമാനത്തിലുണ്ടായിരുന്നവർക്കു പൊള്ളലേറ്റു. ആളുകൾ സഹായത്തിനായി വിളിക്കുന്നത് ഞങ്ങൾ കേട്ടു. അവർ ‘ബച്ചലോ, ബച്ചലോ’ എന്ന് കൂപ്പുകൈകളോടെ പറഞ്ഞു,” സാക്ഷി പറഞ്ഞു.
സംഭവസ്ഥലത്തിനു സമീപമുള്ള റോഡ് നല്ല രീതിയിൽ നിർമ്മിച്ചിട്ടില്ല, അതിനാൽ ഞങ്ങൾ രക്ഷാപ്രവർത്തനത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടു” എന്ന് അവർ പറഞ്ഞു.
“ഒരാളെ കൂനൂർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.. മുഴക്കം കേട്ട് 5-10 മിനിറ്റിനുള്ളിൽ ഞങ്ങൾ സംഭവസ്ഥലത്തെത്തി. ഞങ്ങൾ അവരെ സഹായിക്കുകയും എല്ലാം നൽകുകയും ചെയ്തു,” സാക്ഷി പറഞ്ഞു.
ബുധനാഴ്ച തമിഴ്നാട്ടിലെ കൂനൂരിന് സമീപം വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്നു വീണപ്പോൾ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
14 പേരിൽ 13 പേർ അപകടത്തിൽ മരിച്ചു, ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക