മഹാരാഷ്ട്രയിൽ ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ച ആൾ രോഗമുക്തനായി ആശുപത്രി വിട്ടു. 33 കാരനായ മറൈൻ എഞ്ചിനീയരാണ് രോഗമുക്തി നേടിയത്.
സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ അനുസരിച്ച്, ഇദ്ദേഹത്തിന്റെ 2 ആർടി-പിസിആർ ടെസ്റ്റുകൾ നടത്തി പരിശോധന ഫലം നെഗറ്റീവായതിനെത്തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചത്.
തുടർന്ന് 7 ദിവസം ഹോം ക്വാറന്റൈനിൽ തുടരാൻ നിർദേശം നൽകി. നവംബർ അവസാന ആഴ്ചയിൽ ഇദ്ദേഹം ദക്ഷിണാഫ്രിക്കയിൽ നിന്ന് ദുബായ് വഴി ഡൽഹിയിൽ എത്തുകയായിരുന്നു.
ഇയാൾ വാക്സിൻ എടുത്തിരുന്നില്ല. മുംബൈയ്ക്കടുത്തുള്ള കല്യാൺ-ഡോംബിവ്ലി മുനിസിപ്പൽ ഏരിയയിലാണ് ഇദ്ദേഹം താമസിക്കുന്നത്.
ഇദ്ദേഹത്തിന്റെ സ്രവ സാമ്പിളുകൾ ജീനോം സീക്വൻസിങ്ങിനായി അയച്ചിരുന്നു. തുടർന്നാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. നിലവിൽ മഹാരാഷ്ട്രയിൽ 10 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക