ഊട്ടി: ബിബിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ചുള്ള സൈന്യത്തിന്റെയും തമിഴ്നാട് പൊലീസിന്റെയും അന്വേഷണം തുടരുകയാണ്.
തുടര്‍ച്ചയായ രണ്ടാം ദിവസവും വ്യോമസേനാ മേധാവി എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിങ് അപകട സ്ഥലത്തെത്തി തെളിവെടുത്തു.
തമിഴ്നാട് ഡി.ജി.പി. സി.ശൈലന്ദ്ര ബാബു കൂനൂരില്‍ ക്യാംപ് ചെയ്താണു പൊലീസ് അന്വേഷണം ഏകോപിപ്പിക്കുന്നത്. എ.ഡി.എസ്.പി മുത്തുമാണിക്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവര്‍ത്തനം നടത്തിയ 26 നാട്ടുകാരുടെ മൊഴി ഇതിനകം രേഖപ്പെടുത്തി. ഇവരെ ഡി.ജി.പി. നേരിട്ടെത്തി അഭിനന്ദിച്ചു.
ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ വിനോദ സഞ്ചാരികളെ കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങി. ഹെലികോപ്റ്ററിനെ അവസാന സെക്കന്ഡുകളില് കണ്ടവരെന്ന നിലയ്ക്ക് ഇവര്‍ക്കു നിര്‍ണായക വിവരങ്ങള്‍ നല്‍കാനാവുമെന്നാണു പൊലീസിന്റെ വിലയിരുത്തല്‍.
കൂടാതെ ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് പ്രദേശമാകെ അരിച്ചുപെറുക്കി ഹെലികോപ്റ്ററിന്റെ ചിതറിത്തെറിച്ച ഭാഗങ്ങള്‍ക്കായുള്ള തിരച്ചിലും തുടരുകയാണ്.
അപകടത്തില്‍ നിന്നു രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ബെംഗളുരുവിലെ വ്യോമസേന ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
മാരകമായി പൊള്ളലേറ്റ വരുണ്‍ സിങ്ങിന് വരും മണിക്കൂറുകള്‍ നിര്‍ണായകമാണെന്നാണ് പുറത്തുവരുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക