തിരുവനന്തപുരം: ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി സാരംഗ് എന്ന ആറരവയസ്സുകാരന്‍
യാത്രയായി. കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു മരിച്ച തള്ളച്ചിറ കാവുവിള സുനില്‍ ഭവനില്‍
സുനിലിന്റെയും പ്രിയയുടെയും മകന് സാരംഗാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സാരംഗും സൗരവും വീടിനു പുറത്ത്
ടെറസിലേക്കുള്ള കോണിപ്പടിയുടെ ചുവട്ടില്‍ നിന്ന് കളിക്കവേയായിരുന്നു എര്‍ത്ത് കമ്പിയില്‍നിന്ന്
ഷോക്കേറ്റത്.
സാരംഗ് വീണതായി സൗരവ് പറഞ്ഞതു കേട്ട മാതാപിതാക്കള്‍ ഓടിയെത്തിയപ്പോള്‍ ഷോക്കേറ്റു
നിലത്തുകിടക്കുന്ന കുട്ടിയെയാണ് കണ്ടത്. അടുത്ത വീട്ടുകാരന്റെ സ്കൂട്ടറില്‍ ഉടന്‍ തന്നെ വിതുര
താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കോണിപ്പടിയോടുചേര്ന്ന് പുറത്തേക്കു
തള്ളിനിന്ന എര്‍ത്ത് കമ്പിയില്‍നിന്ന് ഷോക്കേറ്റതാണ് മരണ കാരണമായത്. എര്‍ത്ത് കമ്പിയിലെ വയര്‍
കരിഞ്ഞ നിലയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക