ഡൽഹി: ‘മനോഹരവും അർഥപൂർണവുമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പുഞ്ചിരിയോടയല്ലാതെ എങ്ങനെ വിട നൽകാനാണ്’…
സങ്കടക്കടൽ ഉള്ളിലൊതുക്കി ബ്രിഗേഡിയർ ലഖ്വിന്ദർ സിങ് ലിഡ്ഡറുടെ ഭാര്യ ഗീതിക ലിഡ്ഡർ കരുത്തോടെ പറയുകയാണ്. അങ്ങേയറ്റം ദുഃഖഭരിതമായ അവസ്ഥയിലും പുഞ്ചിരിയോടെ രാജ്യത്തിന്റെ ധീരപുത്രന് അവർ യാത്രയയപ്പ് നൽകി.
ഡൽഹിയിലെ ബ്രാർ സ്ക്വയറിലെത്തിയാണ് ഗീതികയും മകൾ ആഷ്നയും അവസാനമായി ലിഡ്ഡറെ കണ്ടത്. മൃതദേഹപേടകത്തിൽ തലചേർത്ത് വിതുമ്പിയെങ്കിലും താനൊരു സൈനികന്റെ ഭാര്യയാണെന്ന് ആവർത്തിച്ച് അവർ മനോധൈര്യം വീണ്ടെടുത്തു.
‘അഭിമാനത്തേക്കാളേറെ വിഷമമാണ് ഇപ്പോൾ തോന്നുന്നത്. ഇതാണ് ദൈവത്തിന് വേണ്ടതെങ്കിൽ, ഈ നഷ്ടവുമായി ഞങ്ങൾ മുൻപോട്ട് പോയേ മതിയാകൂ. പക്ഷെ ഇനിയുള്ള ജീവിതം ഏറെ നീണ്ട ഒന്നാണ്. ഞങ്ങൾക്ക് ഇങ്ങനെയൊരു അവസ്ഥയിലല്ല അദ്ദേഹത്തെ വേണ്ടിയിരുന്നത്.
അദ്ദേഹത്തിന്റെ അസാന്നിധ്യം എന്റെ മകൾക്ക് വല്ലാതെ അനുഭവപ്പെടും. അദ്ദേഹമൊരു നല്ല അച്ഛനായിരുന്നു’ ഗീതിക പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക