ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മന്ത്രിയും എട്ട് തവണ എംഎൽഎയുമായ ഹർബൻസ് കപൂർ തിങ്കളാഴ്ച ഡെറാഡൂണിൽ അന്തരിച്ചു. അദ്ദേഹത്തിന് 75 വയസ്സായിരുന്നു. മരണകാരണം അറിവായിട്ടില്ലെങ്കിലും സ്ഥിരീകരിക്കാത്ത മാധ്യമ റിപ്പോർട്ടുകൾ ഹൃദയാഘാതം മൂലമാണ് മരണമെന്ന് സൂചിപ്പിക്കുന്നു.
ബിജെപി നേതാവിന്റെ വിയോഗത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അനുശോചനം രേഖപ്പെടുത്തി. തന്റെ മണ്ഡലത്തിന്റെ വികസനത്തെക്കുറിച്ച് അദ്ദേഹം എപ്പോഴും വാചാലനായിരുന്നു. ഹർബൻസ് കപൂറിനെ ലളിതവും മൃദുഭാഷിയുമായ വ്യക്തിയാണെന്ന് വിശേഷിപ്പിച്ച് ധമി പറഞ്ഞു.
राजनैतिक मूल्यों को आत्मसात करते हुए वह अपने विधानसभा क्षेत्र के विकास के लिए हमेशा मुखर रहे। लगातार 8 बार विधानसभा का चुनाव जीतना उनकी लोकप्रियता को साबित करता है।
— Pushkar Singh Dhami (Modi Ka Parivar) (@pushkardhami) December 13, 2021
ഹർബൻസ് കപൂർ ഡെറാഡൂൺ കാന്റ് മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. 2007 മുതൽ 2012 വരെ സ്പീക്കറായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക