ഗവർണർ എന്ന് പറയുന്നത് അനാവശ്യമായ ആർഭാടമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാന്യത ലംഘിക്കുകയാണുണ്ടായത്. രഹസ്യമായി വയ്ക്കേണ്ട കത്തിടപാടുകള്‍ എല്ലാം അദ്ദേഹം പരസ്യമാക്കിയെന്നും കാനം രാജേന്ദ്രൻ വിമർശിച്ചു. സംസ്ഥാന നിയമസഭ പാസാക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണറെ ചാൻസലറാക്കുന്നത്. അക്കാര്യം വേണ്ടെന്ന് വയ്ക്കുവാനുള്ള സ്വാതന്ത്ര്യം എല്ലായ്പ്പോഴും നിയമസഭയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് പരിഗണന നൽകില്ല, ബാങ്കിംഗ് നിയമപ്രകാരം ലൈസന്‍സില്ലെന്ന് ധനമന്ത്രി
ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റുവാൻ ഒരിയ്ക്കലും എൽഡിഎഫ് ആഗ്രഹിച്ചിട്ടില്ല. അത് ചെയ്യുവാൻ തങ്ങളെ നിർബന്ധിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക