സഹകരണ സംഘങ്ങൾക്ക് ബാങ്കിന്റെ പരിഗണന നൽകാനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ബാങ്കിങ് നിയമപ്രകാരം ഇതിനു ലൈസൻസില്ലെന്ന് ധനമന്ത്രി പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതിയുള്ള സ്ഥാപനങ്ങളെ മാത്രമാണ് ബാങ്കുകളായി കണക്കാക്കുവാൻ സാധിക്കുക. 1949 ലെ ബാങ്കിങ് റെഗുലേഷന് ആക്ട് സെക്ഷന്‍ ഏഴു പ്രകാരമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സഹകരണ സംഘങ്ങൾ ബാങ്കുകളല്ലെന്ന് നേരത്തെ തന്നെ റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു.
മോളിക്യുലാർ ഡയഗ്നോസിസ് ടെസ്റ്റിന് 20 മിനിറ്റിനുള്ളിൽ ഒമിക്രൊൺ വേരിയന്റ് കണ്ടെത്താനാകും: റിപ്പോർട്ട്
റിസർവ് ബാങ്കിന്റെ ലൈസൻസ് ഇല്ലാത്ത സഹകരണ സംഘങ്ങൾ പേരിനൊപ്പം ബാങ്ക്, ബാങ്കിങ്, ബാങ്കര്‍, എന്നിങ്ങനെ ചേര്‍ക്കരുതെന്ന് ഉത്തരവിൽ പറയുന്നുണ്ട്. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി അനുസരിച്ചാണ് റിസര്‍വ് ബാങ്ക് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ നിക്ഷേപം സ്വീകരിക്കുന്നതിൽ ആർബിഐ സഹകരണ സംഘങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ് ആര്.ബി.ഐയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക