ജിഎസ്ടി പരിധിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ഉൾപ്പെടുത്തുവാൻ ആകില്ലെന്ന് ഹൈക്കോടതിയില്‍ കേന്ദ്രസർക്കാർ. ജിഎസ്ടി പരിധിയില്‍ പെട്രോളിയം ഉത്പന്നങ്ങളെ കൊണ്ടുവരേണ്ട കാര്യമില്ലെന്നാണ് തീരുമാനം. ഇത് സംബന്ധിച്ച് കൗൺസിലിൽ ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. വില വർധിച്ചതിനെ പശ്ചാത്തലത്തിൽ പെട്രോളിയം ഉത്പന്നങ്ങളെ കൂടി ജിഎസ്ടിയുടെ പരിധിയിൽ കൊടുത്തണമെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. ഹർജി നൽകിയ പശ്ചാത്തലത്തിൽ ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രധാന വരുമാനങ്ങളിലൊന്നാണ് പെട്രോളിയം നികുതി എന്നിരിക്കെ കോവിഡ് മഹാമാരിയുടെ പ്രതിസന്ധി കൂടി നിലനിൽക്കുന്ന സാഹചര്യത്തിൽ ജിഎസ്.ടിയുടെ പരിധിയില്‍ പെട്രോളിനെ കൊണ്ടുവരുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സർക്കാർ ചൂണ്ടിക്കാണിക്കുന്നു.
ജിഎസ്.ടിയില്‍ പെട്രോളിയം ഉത്പന്നങ്ങളെ കൊണ്ടുവരുന്നതിന് തടസ്സമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടുന്നത് കോവിഡ് പുനരുജ്ജീവന പദ്ധതികള്‍ക്ക് വലിയ തോതില്‍ പണം കണ്ടത്തേണ്ടതുണ്ടെന്നതാണ്. നികുതി കാര്യങ്ങളെ സംബന്ധിച്ച് അന്തിമ തീരുമാനം ജി.എസ്.ടി കൗണ്‍സിലാണ് സ്വീകരിക്കുകയെന്നും വിഷയം അവിടെ ചര്‍ച്ച ചെയ്യുമെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക