പനാജി: കൊവിഡ് കാലത്തെ വലിയ തിരിച്ചടിയിൽ നിന്ന് പതിയെ കരകയറുകയാണ് ഗോവയിലെ ടൂറിസം മേഖല . ന്യൂ ഇയറും ക്രിസ്മസുമെല്ലാം മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പുകൾ സംസ്ഥാനത്ത് കാണാം.
എന്നാൽ ഒമിക്രോൺ വ്യാപനം വീണ്ടും സ്ഥിതി മോശമാക്കുമോ എന്ന ആശങ്ക ഈ മേഖലയുമായി ബന്ധപ്പെട്ട് കഴിയുന്നവർക്കുണ്ട്.
വെറും പതിനഞ്ച് ലക്ഷം ജനങ്ങൾ മാത്രമുള്ള ഒരു കൊച്ച് സംസ്ഥാനമാണ് ഗോവ. പക്ഷെ ഈ നാടുകാണാൻ വർഷം എത്തിയിരുന്നത് 80 ലക്ഷത്തിലേറെ പേരെന്നാണ് കണക്ക്. അത് അൽപം പഴയ കണക്കാണ്, കൊവിഡിന് മുൻപ് ഉള്ളത്.ആ പഴയ പ്രതാപത്തിലേക്ക് പതിയെ മടങ്ങുകയാണ് ഗോവ ഇപ്പോൾ.
ഡിസംബറെത്തിയതോടെ സഞ്ചാരികൾ ഗോവയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഈ മാസവും അടുത്തമാസവും ഗോവയിൽ സീസണാണ്. ഇപ്പോഴുള്ള സഞ്ചാരികളിൽ ഭൂരിഭാഗവും സ്വദേശികൾ ആണ്.
ടൂറിസ്റ്റം പ്രധാന വരുമാനമാർഗമായ സംസ്ഥാനത്തിന് കൊവിഡ് ഏൽപിച്ചത് അതി തീവ്ര ആഘാതമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക